കറാച്ചി: പതിനാലു വര്‍ഷമായി പാക്കിസ്ഥാനില്‍ കുടുങ്ങിയ, ഊമയും ബധിരയുമായ പെണ്‍കുട്ടിയെ കണ്ട് മേല്‍നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാക്കിസ്ഥാനിലെ ഭാരത ഹൈക്കമ്മീഷണര്‍ ടി.സി.എ. രാഘവനോട് നിര്‍ദ്ദേശിച്ചു.
ബോളിവുഡ് ഹിറ്റ് ഭജ്രംഗി ഭൈജാന്‍ എന്ന ചലച്ചിത്രത്തിലെ കഥപോലെയുള്ള സംഭവാണ് അരങ്ങേറിയിരിക്കുന്നത്.
കുട്ടിയായിരിക്കുന്ന സമയത്ത് അബദ്ധത്തില്‍ അതിര്‍ത്തിരേഖ കടന്ന് പാക്കിസ്ഥാനില്‍ എത്തിയതാണ് ഗീത. അന്ന് അവള്‍ക്ക് ഒന്പതുവയസാണ് ഉണ്ടായിരുന്നത്. പാക്കിസ്ഥാനില്‍ അലഞ്ഞു നടന്ന പെണ്‍കുട്ടിയെ പഞ്ചാബ് റേഞ്ചേഴ്സ് എന്ന അതിര്‍ത്തി രക്ഷാ സേനയാണ് ലാഹോറിലെ ഇധി സെന്റില്‍ എത്തിച്ചത്. അന്നുമുതുല്‍ ഇധി ഫൗണ്ടേഷന് ഗീതയുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു, ഫൗണ്ടേഷന് മേധാവി ഫൈസല്‍ പറഞ്ഞു. ഫൗണ്ടേഷന് അധികൃതരാണ് അവള്‍ക്ക് ഗീതയെന്ന പേരിട്ടത്. ഇപ്പോള്‍ ഗീതയ്ക്ക് 23 വയസുണ്ട്.
ഇത്രയും കാലമായിട്ടും അവള്‍ക്ക് ഇധി ഫൗണ്ടേഷന് അധികൃതരുമായി കാര്യമായ ആശയവിനിമയം നടത്താന്‍ കഴിഞ്ഞിരുന്നില്ല. മൊബൈലില്‍ കാണിച്ച ഭാരതത്തിന്റെ മാപ്പ് അവള് തിരിച്ചറിയുകയും അതു കണ്ട് കരയുകയും ചെയ്തിരുന്നു, ഫൈസല്‍ പറഞ്ഞു. മാപ്പുകണ്ട് ആദ്യം ഝാര്‍ഖണ്ഡിലേക്കും പിന്നെ തെലങ്കാനയിലേക്കും വിരല്‍ ചൂണ്ടി.പിന്നെ തേങ്ങിക്കരഞ്ഞു,ഫൈസല്‍ തുടര്‍ന്നു. തനിക്ക് ഏഴ് സഹോദരന്മാരും നാലു സഹോദരിമാരുമുണ്ടെന്ന് അവള് ആംഗ്യത്തിലൂടെ പറയുന്നു. ഹിന്ദി മാസികകളിലെ വാക്കുകള്‍ അവള് കടലാസില്‍ പകര്‍ത്തിവയ്ക്കും. അത്രമാത്രം, ഫൈസല്‍ തുടരുന്നു.
ഇധി സെന്റില്‍ അവള്‍ക്കായി ഹിന്ദു ദേവന്മാരുടേയും ദേവതകളുടേയും ചിത്രം വച്ചിട്ടുള്ള മുറിയുണ്ട്. നേപ്പാളില്‍ നിന്ന് ഫൈസല്‍ അവള്‍ക്കായി ഗണപതി വിഗ്രഹംവരെ വാങ്ങാക്കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ ഗീതയ്ക്കായി അന്‍സാര്‍ ബര്ണിയെന്ന മുന്‍മന്ത്രി ഫേസ്ബുക്ക് പേജ് തുടങ്ങിയിട്ടുണ്ട്. ലക്ഷ്യം അവളുടെ തന്നെ.കഴിഞ്ഞവര്‍ഷം ഭാരത കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എത്തി അവളുടെ ഫോട്ടോയെടുത്ത് മടങ്ങി. പിന്നെ ഒന്നും ഉണ്ടായില്ല. ഫൈസല്‍ പറഞ്ഞു.അവളുടെ അഭിമുഖം ഭാരതത്തിലെ ചില മാധ്യങ്ങളില്‍ വന്നിരുന്നു. പക്ഷെ കുടുംബത്തെ കണ്ടെത്താനായില്ല.
പാക്കിസ്ഥാനിലെ ഒരുഹിന്ദുആണ്കുട്ടിയെ വിവാഹം കഴിക്കാന്‍ പറഞ്ഞെങ്കിലും വീട്ടില്‍ മടങ്ങിയെത്തിയിട്ടേ വിവാഹമുള്ളൂവെന്നാണ് അവള് ആംഗ്യത്തിലൂടെ പറയുന്നത്. കടലാസ് നല്കിയാല് 193 എന്ന അക്കം അവള് കുറിക്കും. വീട്ടുനമ്പര്‍ ആയിരിക്കുമെന്നാണ് ഫൈസലും മറ്റും കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: