ആലപ്പുഴ: അറുപത്തിമൂന്നാമത് നെഹ്റു ട്രോഫി ജലോത്സവത്തിന് ആലപ്പുഴയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ആഗസ്റ്റ് എട്ടിന് പുന്നമടയിലാണ് ജലോത്സവം നടക്കുക. പതിനാറ് ചുണ്ടന്‍വള്ളങ്ങളും 47 ചെറുവള്ളങ്ങളുമുള്പ്പെടെ 63 വള്ളങ്ങളാണ് മാറ്റുരയ്ക്കുക. രാവിലെ ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ പ്രത്യേകം നടത്തും.
ഉച്ചയ്ക്കുശേഷം ചുണ്ടന്‍വള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങളും ഫൈനലും ചെറുവള്ളങ്ങളുടെ ഫൈനലുമാണ് നടക്കുക. ഉച്ചയ്ക്ക് 2ന് കേന്ദ്രമന്ത്രി നിധിന് ഗഡ്കരി ജലോത്സവം ഉദ്ഘാടനം ചെയ്യും. ചൈനീസ് അംബാസഡറാണ് മുഖ്യാതിഥി. സംസ്ഥാന മന്ത്രിമാരും പങ്കെടുക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. താത്കാലിക ഗാലറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാളെ പൂര്‍ത്തിയാകും. സാംസ്കാരിക പരിപാടികളും വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. 5ന് ഉച്ചയ്ക്ക് 2നാണ് സാംസ്കാരിക ഘോഷയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: