ആലപ്പുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിയമമന്ത്രിയും അഡ്വക്കേറ്റ് ജനറലും പങ്കെടുത്ത സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം ക്രിസ്തീയ സിനിമാ ഭക്തിഗാനത്തോടെ ആരംഭിച്ചത് ഭരണഘടനാ വിരുദ്ധവും മതേതരത്വത്തിന് എതിരുമാണെന്ന് ആക്ഷേപമുയരുന്നു.
നിത്യവിശുദ്ധയാം കന്യാമറിയമേ നിന്നാമം വാഴ്ത്തപ്പെടട്ടേ….. എന്ന ക്രൈസ്തവ സിനിമാ ഭക്തിഗാനം ആലപിച്ചാണ് സര്‍ക്കാരിന്റെ ഔദ്യോഗിക യോഗം ആരംഭിച്ചത്.
എല്ലാ മതവിഭാഗത്തിലുംപെട്ട അഭിഭാഷകര്‍ പങ്കെടുക്കുന്ന ചടങ്ങ് ഒരു പ്രത്യേക മതത്തിന്റെ വിശ്വാസമനുസരിച്ച് തുടങ്ങിയത് മതേതരത്വത്തിനെതിരാണെന്നാണ് ആക്ഷേപം. സംഭവം ഉചിതമായ ഏജന്‍സിയെ നിയോഗിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭാരതീയ അഭിഭാഷക പരിഷത്ത്ആലപ്പുഴ ജില്ലാ സമിതി ആവശ്യപ്പെട്ടു.
ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കാനും ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ പൊതുവായ മാര്‍ഗ്ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നും ജില്ലാസമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ അഡ്വ. രണ്‍ജിത് ശ്രീനിവാസ് അദ്ധ്യക്ഷത വഹിച്ചു. അഭിഭാഷകരായ കെ.പി. നന്ദകുമാര്‍, എം. മധുവാര്യര്‍, മനോജ് അമ്മാന്ജി, പി. പ്രമോദ്, മാലേക്കര ശശി, ആര്. ഹേമ, തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. പി. രാജേഷ് സ്വാഗതവും അഡ്വ. പി.കെ. വിജയകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: