പത്തനംതിട്ട: കോന്നിയിലെ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ മരണം സംബന്ധിച്ച അന്വേഷണം സ്വതന്ത്ര ഏജന്‍സിക്ക് വിടണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ. ബിനുമോന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ദുരൂഹമരണത്തില്‍ ഡിവൈഎഫ്ഐ നേതാവിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. അഞ്ചിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഈ യുവാവ് പെണ്‍കുട്ടികള്‍ യാത്രചെയ്ത എല്ലാ സ്ഥലങ്ങളിലും പോയിരുന്നു. അതിനാല്‍ അങ്കമാലി,ബാംഗ്ലൂര്‍,പാലക്കാട്, മാവേലിക്കര എന്നീസ്ഥലങ്ങളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുകൊണ്ടുവരാനാകുമെന്ന് ബിനുമോന് പറഞ്ഞു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണ് കേസില്‍ ആരോപണ വിധേയനായ ഡിവൈഎഫ്ഐ നേതാവ്. മൂന്ന് കേസുകളില്കൂടുതല് പ്രതിയായിട്ടുള്ളവരെ ഗുണ്ടാ ആക്ടില്‍പ്പെടുത്തി കേസെടുക്കുന്നുണ്ട്. എന്നാല്‍ നിരവധി കേസുകളില്‍ പ്രതിയാണെങ്കിലും ഇയാളെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറാകുന്നില്ല. ഇയാള്‍ ലൗ ജിഹാദി നേതാവാണെന്ന് സംശയിക്കുന്നതായും ബിനുമോന് കൂട്ടിച്ചേര്‍ത്തു. കോന്നി സ്വദേശിയായ യുവാവ് പെണ്‍കുട്ടികളെ കാണാതായ അന്നുമുതല്‍ അപ്രത്യക്ഷനായിരുന്നു. മൂന്നാമത്തെ പെണ്‍കുട്ടി മരണപ്പെട്ടതിനുശേഷമാണ് ഇയാള്‍ തിരികെയെത്തിയത്.
കേസ് അട്ടിമറിക്കാന്‍ മന്ത്രിസഭയിലെ ഒരംഗവും ഒരു സിപിഎം എംഎല്‍എയും ശ്രമിക്കുന്നതായി ബിനുമോന് പറഞ്ഞു. ഇവരുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശ്രമിക്കണം.
പെണ്‍കുട്ടികളുടെ കുടുംബത്തിനുള്ള ധനസഹായം 25 ലക്ഷം രൂപയായി ഉയര്‍ത്തണം. ധനസഹായം അഞ്ച് ലക്ഷമാക്കി പരിമിതപ്പെടുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും റവന്യൂമന്ത്രി അടൂര്‍പ്രകാശും വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കളോട് ക്ഷമ ചോദിക്കണമെന്നും ബിനുമോന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: