കൊച്ചി: നിലവിളക്ക് കൊളുത്തുന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായം രൂപപ്പെട്ടതിനെ തുടര്‍ന്ന് ലീഗ് സംസ്ഥാന സമിതി വിഷയം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമാരംഭിച്ചു. നിലവിളക്ക് കൊളുത്തുന്നത് അടക്കമുള്ള വിവാദ പ്രശ്നങ്ങളെ സംബന്ധിച്ച ചര്‍ച്ച സംഘടനക്കുള്ളില്‍ ഉന്നയിച്ച് ജനകീയമാക്കേണ്ടതില്ലെന്ന് ലീഗ് സംസ്ഥാന സമിതി തീരുമാനിക്കുകയായിരുന്നു. ഭരണകാലാവധി അവസാനിക്കാറായതിനാല്‍ ഭരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് സമിതി ചര്‍ച്ചചെയ്തതായി ഇ.ടി മുഹമ്മദ് ബഷീര്‍ അവകാശപ്പെട്ടു.
പൊന്നാനി പള്ളിയിലെ കെടാവിളക്ക് വിശ്വാസികള്‍ നിലനിര്‍ത്തുകയും, ലീഗിലെ ചില മന്ത്രിമാര്‍ നിലവിളക്ക് കൊളുത്തുകയും, ചിലര്‍ കൊളുത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ടാണ് സംഘടനക്കുള്ളില്‍ വിഷയം ചര്‍ച്ചചെയ്ത് ജനകീയമാക്കേണ്ടെന്ന് തീരുമാനിക്കാന്‍ കാരണം. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിനെ അനുസ്മരിക്കുന്ന ചടങ്ങില്‍ പുഷ്പാര്‍ച്ചന നടത്താന്‍ തയ്യാറാകാത്തത് പാര്‍ട്ടിക്ക് അവമതിപ്പ് ഉളവാക്കിയതായി നേതാക്കളില്‍ ചിലര്‍ സമ്മതിച്ചു.
കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടന്ന സംസ്ഥാന സമിതിക്ക് ശേഷം വിളിച്ച് കൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ വിളക്ക് കൊളുത്തുന്നത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് നേതാക്കള്‍ വിട്ടുനിന്നു. ഇത്തരം കാര്യങ്ങള്‍ ചര്ച്ചചെയ്യേണ്ടന്ന് ആദ്യമേ തീരുമാനിച്ചതായി ലീഗ് നേതാക്കള്‍ പറഞ്ഞു. പ്രമേയങ്ങള്‍ മാത്രമാണ് പത്രങ്ങള്‍ക്ക് നല്‍കേണ്ടതുള്ളൂ എന്നാണ് തീരുമാനമത്രെ. ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ പൊഴിയുകയും അവര്‍ ബിജെപിയിലേക്ക് എത്തുകയും ചെയ്യുന്നത് ലീഗിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: