ന്യൂദല്‍ഹി: ഭാരതത്തിന്റെ, സംഘര്‍ഷ ഭരിതമായ വടക്കു കിഴക്കന്‍ മേഖലകളിലേക്ക് സമാധാനത്തിന്റെ പുതിയ ദൂതുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള, ആറു പതിറ്റാണ്ടിലേറെയായ തീവ്രവാദത്തിന് അന്ത്യം കുറിച്ച് നാഗാ കലാപകാരികളുമായി കേന്ദ്ര സര്‍ക്കാര്‍ സമാധാനക്കരാര്‍ ഒപ്പിട്ടു. ചരിത്രം കുറിച്ച കരാര്‍, വടക്കു കിഴക്കന്‍ മേഖലകളില്‍ ഇനി സമാധാനത്തിന്റെ വഴിതുറക്കും.
ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ നിയോഗിച്ച ആര്‍എന്‍ രവിയും നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (എന്എസ്സിഎന്) എന്ന വിമതസംഘടനയുടെ ചെയര്മാന് ഐസക് ചിഷി സ്വൂ, ജനറല്‍ സെക്രട്ടറി മുയിവാ എന്നിവരും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, സുരക്ഷാ ഉപദേഷ്ടാവ് അജിത് േഡാവല് എന്നിവരുടെ സാന്നിധ്യത്തില്‍, കരാറില്‍ ഒപ്പിട്ടു.കേന്ദ്രസര്‍ക്കാരും എന്‍എസ്സിഎന്നും തമ്മില്‍ നടന്ന വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറായത്. കരാര്‍ അംഗീകരിച്ച, എന്‍എസ്സിഎന്നിന്റെ മുഴുവന്‍ നേതാക്കളും ഒപ്പിടുന്ന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.
നാഗാകലാപകാരികളുമായി കാലങ്ങളായി ചര്‍ച്ചകള്‍ നടത്താറുണ്ടെങ്കിലും ഒരു പ്രയോജനവും ഉണ്ടാകാറില്ല. 2014 മെയില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തന്നെ ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളും തീവ്രവാദസംഘടനകളുമായും വിവിധ നാഗാനേതാക്കളുമായും തുടര്‍ച്ചയായി ചര്‍ച്ച നടന്നുവരികയായിരുന്നു. പരമ്പരാഗത നാഗാ സംഘടനകള്‍,യുവാക്കള്‍, വിദ്യാര്‍ഥി സംഘടനകള്‍, വനിതാ സംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുമായെല്ലാം ചര്‍ച്ചകള്‍ നടത്തി. നാഗാനേതാക്കളുടെ ധൈര്യം, ബുദ്ധിവൈഭവം എന്നിവയെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി ചരിത്രപരമായ കരാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതില്‍ അവരോട് നന്ദി പറഞ്ഞു.
എന്എസ്സിഎന് നേതാവ് മുയിവ പ്രധാനമന്ത്രിയെ പ്രശംസിച്ചു. കരാര്‍ ഒപ്പിട്ട ശേഷം സോണിയാ ഗാന്ധി, മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്, നാഗാലാന്‍ഡ് ഗവര്‍ണര്‍ പദ്മനാഭാചാര്യ, മുഖ്യമന്ത്രി ടിആര്‍ സെലിയാങ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജനതാ ദള്‍ നേതാവ് ശരദ്യാദവ്, മുലായം സിങ് യാദവ്, മായാവതി, ശരദ്പവാര്‍, ജയലളിത, മമതാ ബാനര്‍ജി, എം കരുണാനിധി, ദേവഗൗഡ എന്നിവരെ വിളിച്ച് പ്രധാനമന്ത്രി വിവരം അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: