തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യവിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി. കേരളത്തിലെ ആരോഗ്യരംഗത്തെ കുറഞ്ഞചെലവും മനുഷ്യവിഭവശേഷിയും അടിസ്ഥാനസൗകര്യ വികസനങ്ങളും പ്രയോജനപ്പെടുത്തിയാല്‍ 2020ല്‍ ഇന്ത്യയിലെ മെഡിക്കല്‍ ടൂറിസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റി തീര്‍ക്കാനാവുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ രാജ്യത്തെ മൊത്തമുള്ള ആരോഗ്യ വിനോദസഞ്ചാരികളില്‍ അഞ്ചുശതമാനം മാത്രമാണ് എത്തുന്നത്. ആരോഗ്യ ടൂറിസം രംഗത്തിന് പ്രാധാന്യം കൊടുത്താല്‍ ഇതിനു മാറ്റമുണ്ടാകും. കേരള ഹെല്‍ത്ത് മാര്‍ട്ട് സംഘടിപ്പിക്കുക, അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ആശുപത്രികള്‍ക്ക് എന്‍എബിഎച്ച് അക്രഡിറ്റേഷന് ലഭ്യമാക്കുക ഇവ ലക്ഷ്യങ്ങളാണ്. ഇതിനുമുന്നോടിയായി കേരള ഹെല്‍ത്ത് ടൂറിസം 2015 ഒക്ടോബര്‍ 30, 31 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കും.
സിഐഐ ഹെല്‍ത്ത് കെയര്‍ പാനല്‍ കണ്‍വീനറും അസ്റ്റര്‍ മെഡിസിറ്റീ സിഇഒയുമായ ഡോ. ഹാരീഷ് പിള്ള, അനന്തപുരി ഹോസ്പിറ്റല്‍ എംഡി ഡോ. മാര്‍ത്താണ്ഡപിള്ള, രാജഗിരി ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ജോണ്സണ് വാഴപ്പിള്ളി, തെര്‍മോ പെന്‍പോള്‍ ചെയര്മാന് സി. പത്മകുമാര്‍, കിംസ് എംഡി ഡോ. ഇ.എം.നജീബ്, എ.എന്‍. പ്രശാന്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: