പത്തനംതിട്ട: മലയോര മേഖലയില്‍ അധിവസിക്കുന്നഅര്ഹരായവര്ക്ക് പട്ടയം ലഭിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാകുന്നു. 1977 ജനുവരി ഒന്നിനു മുമ്പായി ഭൂമി കൈവശംവച്ചിട്ടുള്ളവര്ക്കാണ് പട്ടയം ലഭിക്കുക. ഇതിനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് മന്ത്രി അടൂര്‍ പ്രകാശ്. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്തുടര്ച്ചാവകാശമുള്പ്പെടെ കൈമാറ്റം ചെയ്ത വസ്തുക്കള്‍ 10 വര്‍ഷമെങ്കിലും കൈവശം വച്ചിട്ടുള്ളവര്‍ക്കും പട്ടയം ലഭിക്കാന്‍ യോഗ്യതയുണ്ടാകും. നാലേക്കറിനുവരെ ഇത്തരത്തില്‍ പട്ടയം ലഭിക്കും. കയ്യേറ്റക്കാര്‍ക്കും നിയമപരമായ മാര്‍ഗത്തിലൂടെയല്ലാതെ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കും പട്ടയം നല്‍കില്ല. സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത സര്വ്വേയര്മാരാണ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നത്.
മലയോര കര്‍ഷകരെ ലക്ഷ്യംവച്ചുകൊണ്ടുള്ള തീരുമാനമാണ് പട്ടയവിഷയത്തിലുള്ളത്. വന്‍കിടക്കാരെ സഹായിക്കാനുള്ള ഒരു നീക്കവുമില്ല. അര്‍ഹരായവര്‍ക്ക് എല്ലാവര്ക്കും പട്ടയം ലഭിക്കുന്നതിനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇടുക്കിയില്‍ 22ന് നടക്കുന്ന മെഗാ പട്ടയമേള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇരുപതിനായിരത്തോളം പട്ടയങ്ങളാണ് വിതരണം ചെയ്യുകയെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: