ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന് വെടിവനിര്ത്തല് കരാല്‍ ലംഘിച്ചു. കശ്മീരിലെ അഖ്നൂര്‍ സെക്ടറിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ ഇന്നലെ രാത്രിയും പാക് സേന വെടിയുതിര്‍ത്തു.
പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പതിനഞ്ചുകാരനായ ആണ്‍കുട്ടിയ്ക്ക് പരിക്കേറ്റതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
പുലര്‍ച്ചെ അഞ്ചു മണിയോടെ പാക്കിസ്ഥാന് സൈന്യം പര്‍ഗ്വല്‍, കനാചക്ക് സെക്ടറുകള്‍ക്കു നേരെ വീണ്ടും വെടിവയ്പ്പു നടത്തുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തു.
ഇരുസേനകള്‍ തമ്മിലുള്ള വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. ചെറിയ ആയുധങ്ങളും പീരങ്കികളുമുപയോഗിച്ചാണ് പാകിസ്ഥാന് റേഞ്ചേഴ്സ് ആക്രമണം നടത്തുത്. തുല്യമായ രീതിയില്‍ തയൊണ് ഇന്ത്യന്‍ സൈന്യവും തിരിച്ചടിക്കുനനത്.
കുറച്ച് ദിവസങ്ങളായി പാകിസ്താന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഉണ്ടാകുന്നത്. എട്ട് ദിവസത്തിനുള്ളില്‍ 12ാം തവണയാണ് പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
ജൂലായ് മാസത്തില്‍ പാക് സൈന്യം 18 തവണ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ചിരുന്നു. മൂന്ന് ജവാന്മാര് കൊല്ലപ്പെടുകയും 20ാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: