ന്യൂദല്‍ഹി: പാക് താലിബാന് ഭാരതത്തിന് കടുത്ത വെല്ലുവിളിയാകും. താലിബാന്റെ പുതിയ മേധാവി അ ക്തര്‍ മന്‍സൂറും ഉപമേധാവി സിറാജുദ്ദീന് ഹഖാനിയും കടുത്ത ഭാരത വിരോധികളാണ്.
2008 ജൂലൈയില്‍ കാബൂളിലെ ഭാരത എംബസിയിലുണ്ടായ സ്ഫോടന ത്തിലെ മുഖ്യപ്രതിയായിരുന്നു ഹഖാനി. ഭാരത സ്ഥാനപതി വിവി റാവുവടക്കം 58 പേരാണ് അന്ന് കൊല്ലപ്പെട്ടത്. സെറീന ഹോട്ടല്‍ ആക്രമണം, മുന്‍ അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിക്കു നേരെ യുണ്ടായ ഭീകരാക്രണം എന്നിവയിലെല്ലാം നിര്‍ണ്ണായക പങ്കു വഹിച്ചയാളാണ് ഹഖാനി.
താലിബാന്റെ ഓപ്പറേഷന്‍സിന്റെ മുഴുവന്‍ ചുമത ലയും തികഞ്ഞ ഭാരത വിരുദ്ധനായ ഹഖാനിക്ക് നല്‍കുമെന്നാണ് സൂചന.ഐഎസ് ഭീകര സംഘടന യുമായി അടുത്ത ബന്ധമുള്ള ഭീകരനാണ് ഹഖാനി. താലിബാനിനെ ഹഖാനി ശൃംഖല അതിശക്തമാണ്. താലിബാന്റെ പുതിയ മേധാവി മുല്ല മന്‍സൂര്‍ താലി ബാനില്‍ പിടിമുറുക്കി വരികയാണ്.
പാക് ചാര സംഘടന ഐഎസ്ഐക്ക് പ്രിയപ്പെട്ടവനാണ് മന്‍സൂര്‍. കടുത്ത ഭാരത വിരോധികളായ രണ്ടു പേരും താലിബാന്റെ മേധാവികളായത് നമുക്ക് കനത്ത വെല്ലുവിളിയാകും ഉയര്‍ത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: