ന്യൂദല്‍ഹി: കേരളത്തിലെ പാലക്കാട്, ഷൊര്‍ണൂര്‍ ജംഗ്ഷന്, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനുകളിലടക്കം രാജ്യത്തെ എ-വണ്‍, എ വിഭാഗങ്ങളില്‍പ്പെട്ട 32 റെയില്‍വേ സ്റ്റേഷനുകളില്‍ ജലസംസ്കരണപ്ലാന്റുകള് സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ ലോക്സഭയില്‍ രേഖാമൂലം അറിയിച്ചു.
ഇതില്‍ 24 സ്റ്റേഷനുകളില്‍ പ്ലാന്റിന്റെ നിര്‍മാണത്തിന് അനുമതി നല്കി കഴിഞ്ഞതായും കേന്ദ്രമന്ത്രി അറിയിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ നിലവില്‍ രാജ്യത്ത് 29 കേന്ദ്രങ്ങളിലാണ് ജല സംസ്കരണ പ്ലാന്റുകളുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: