ന്യൂദല്‍ഹി: ഭക്ഷ്യ സാധനങ്ങളിലെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നിരവധി നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ പറഞ്ഞു.
2006-ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം സമഗ്രമായി അവലോകനം ചെയ്യുന്നതിന് രൂപീകരിച്ച സമിതി സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ ഭക്ഷ്യ സാധനങ്ങളില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കൂടുതല്‍ കര്‍ശന നടപടി കൈക്കൊള്ളാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് രാജ്യസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.
2006-ലെ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ്. നിയമത്തിന്റെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി പരിഹരിച്ചുവരികയാണ്.
ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് രാജ്യത്ത് നിലവിലുള്ള ലബോറട്ടിറകളുടെ എണ്ണം : റഫറല്‍ ലബോറട്ടറികള്‍-12., സംസ്ഥാന/പബ്ലിക് ഭക്ഷ്യ ലബോറട്ടറികള്‍-72, എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുള്ള സ്വകാര്യ ലബോറട്ടറികള്‍ 82 എന്നിങ്ങനെയാണ്.
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്തതിന് വിവിധ സംസ്ഥാനങ്ങളില്‍ കൈക്കൊണ്ട ക്രിമിനല്‍/സിവില്‍ കേസ്സുകളുടെ എണ്ണവും, ചുമത്തിയ പിഴയും ചുവടെ:
വര്‍ഷം ക്രിമിനല്‍/സിവില്‍ കേസ്സുകളുടെ എണ്ണം ശിക്ഷിക്കപ്പെട്ടവര്‍ ഈടാക്കിയ പിഴ
2012-13 5840 3175 5,24,95,016 രൂപ
2013-14 10235 913 2932/7,29,89,474 രൂപ
2014-15 9230 1355 2682/10,64,03,414 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: