ന്യൂദല്‍ഹി: മധ്യപ്രദേശിലെ ഇരട്ട ട്രെയിന്‍ അപകടത്തെത്തുടര്‍ന്ന് റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു. മധ്യമേഖലാ റെയില്‍വേ സുരക്ഷാ കമ്മീഷണറാണ് അന്വേഷണം നടത്തുക. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ട്രാക്കുകള്‍ മൂടിപ്പോയതാണ് അപകടകാരണമെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനം.
വിശദമായ അനന്വേഷണത്തിന് ശേഷമേ കൃത്യമായ കാരണം കണ്ടെത്താനാകു എന്ന് റെയില്‍വേ വക്താവ് അനില്‍ സക്സേന അറിയിച്ചു. അപകടം നടക്കുമ്പോള്‍ നദിയിലെ വെള്ളം നിറഞ്ഞുകവിഞ്ഞ് പാലത്തിനും മുകളിലൂടെ ഒഴുകുകയായിരുന്നു. ഇതായിരിക്കാം ട്രയിന്‍ പാളം തെറ്റാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. തടയണ പൊട്ടിയത് വെള്ളപ്പൊക്കമുണ്ടാക്കിയെന്നും ഈ വെള്ളം കുത്തിയൊഴുകിയ വന്നതാണ് അപകട കാരണമെന്നും റെയില്‍വെ ബോര്‍ഡ് ചെയര്മാന് എ.കെ മിത്തല്‍ പറഞ്ഞു.
മരിച്ചവരുടെ കുടുംബംഗങ്ങള്‍ക്ക് റെയില്‍വേ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. അപകടം നടന്ന സ്ഥലം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സന്ദര്‍ശിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കും. അപകടത്തെക്കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി നാല് തവണ സംസാരിച്ചുവെന്നും അദ്ദേഹം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവരങ്ങള്‍ അറിയുന്നതിനായി റെയില്‍വെ ഹെല്പ്ലൈന് തുറന്നു. ഭോപ്പാല്‍: 07554001609, ഹാര്‍ദ: 9752460088, ബിന: 07580222052, ഇറ്റാര്‍സി: 07572241920, കല്യാണ്‍: 02512311499, മുംബൈ: 02225280005.
പ്രതികരിക്കാൻ ഇവിടെ എഴുതുക: