അമ്പാല: ഹരിയാനയിലെ അമ്പാലയിലെ കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ വ്യാജ ബോംബ് ഭീഷണി. കാര്‍ പാര്‍ക്കിംഗ് മേഖലയില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഫോണ്‍ സന്ദേശം. ഭീഷണിയെ തുടര്‍ന്ന് റെയില്‍വേ പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ബോംബ് വച്ചിട്ടുണ്ടെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. യമുനാനഗര്‍ സ്വദേശിയായ റിങ്കു എന്ന വ്യക്തിയാണ് സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ട് പേര് തനിക്കൊരു ബാഗ് തന്നെന്നും അത് തന്റെ വീട്ടില്‍ സുരക്ഷിതമായി സൂക്ഷിച്ച് വയ്ക്കണമെന്നും ആവശ്യപ്പെടുകയും ഇതിന് വലിയൊരു തുക വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നതായി റിങ്കു വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പ് താന്‍ ബാഗുമായി വീട്ടില്‍ എത്തിയെന്നും പിന്നീട് ഇവരുടെ സംസാരത്തില്‍ നിന്നും അംബാല കാന്റ് റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം നടത്താന്‍ ആവശ്യമായ വസ്തുക്കളാണ് ഇതില്‍ വച്ചിരിക്കുന്നതെന്ന് തനിക്ക് സംശയം തോന്നിയെന്നും ഇയാള്‍ പൊലീസുകാരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: