കോതമംഗലം: പ്രമാദമായ ആന വേട്ടക്കേസിലെ പ്രതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടമ്പുഴ കൂവപ്പാറ കോറ്റാച്ചേരി കൃഷ്ണന് കുട്ടി (75) ആണ് കീടനാശിനി കഴിച്ച് അവശനിലയില്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
ആന വേട്ട കേസിലെ മുഖ്യ പ്രതിയായ വാസുവിന്റെ തോക്കുകള്‍ സ്ഥിരമായി അറ്റകുറ്റപ്പണികള്‍ ചെയ്തു വന്നത് കൊല്ലന് കൂടിയായ കൃഷ്ണന്‍കുട്ടി ആയിരുന്നു. കൃഷ്ണന് കുട്ടിയോട് ഇന്ന് ഫോറസ്റ്റ് ഓഫീസില്‍ കീഴടങ്ങണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം വനം വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടെയാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
43 പേര് പ്രതിപ്പട്ടികയിലുള്ള കേസില്‍ ഇതുവരെ 33 പേര് അറസ്റ്റിലായി. വേട്ട സംഘത്തിലുള്‍പ്പെടെ കടമാനത്ത് സുകുമാരന്‍, സുകുമാരന്‍െറ മകന് അനൂപ്, തോക്കിന് ആവശ്യമായ കുഴലുകളും മറ്റും നിര്‍മിച്ച നങ്ങേലിപ്പടിയിലെ വര്‍ക്ഷോപ്പ് ഉടമ ജീവന്, തോക്ക് കൂട്ടിയോജിപ്പിച്ച വടാട്ടുപാറയിലെ വേലായുധന് എന്നിവരെ പിടികൂടാനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: