ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് ഒമ്പത് ഭീകരര്‍ ദല്ഹിയിലെത്തിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ദേശീയ തലസ്ഥാന നഗരിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആര്‍ഡിഎക്സും ഡിറ്റണേറ്ററുകളും ഉള്‍പ്പെടെ വന്‍ സ്ഫോടക വസ്തുശേഖരവുമായാണ് ഭീകരര്‍ ദല്‍ഹിയില്‍ എത്തിയിരിക്കുന്നത്.
ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷത്തില്‍ ആക്രമണം നടത്താനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തിനുള്ള ആയുധങ്ങള്‍ മൂന്നു മാസം മുന്‍പേ ദല്‍ഹിയില്‍ എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ഏജന്ഡസികള്ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബിലെ ഗുര്ദാസ്പുരില് ഭീകരര്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ദല്‍ഹിയിലെ ഭീകര സാന്നിധ്യം ഇന്റലിജന്‍സ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: