കൊച്ചി: നാല്‍പ്പത്തിയൊന്ന് ലക്ഷം രൂപയുടെ പഴയ പാഠപുസ്തകം വില്ക്കാന് 2010 ല്‍ നല്കിയ കരാറില്‍ ക്രമക്കേടുണ്ടെന്നും ഇത് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശേരി സ്വദേശി രതീഷന്‍ അഡ്വ. മിനി രാജന് മുഖേന നല്കിയ ഹര്‍ജി ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഫയലില്‍ സ്വീകരിച്ചു.
ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും വിശദീകരണം തേടി. കഴിഞ്ഞ അഞ്ചു വര്‍ഷമായി പഴയ പാഠപുസ്തകങ്ങള്‍ ശരിയായ രീതിയിലല്ല ലേലം ചെയ്യുന്നത്. മാത്രമല്ല അധികമായി എട്ടു കോടി പുസ്തകങ്ങള്‍ അച്ചടിക്കുകവഴി സര്‍ക്കാരിന് നൂറുകോടിയിലേറെ നഷ്ടം വന്നു. ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: