വത്തിക്കാന്‍സിറ്റി: കത്തോലിക്ക ക്രിസ്ത്യാനികളുടെ പാപപ്പട്ടികയില്നിന്ന് വിവാഹ മോചനം നീക്കിയേക്കും. വിവാഹ മോചിതരായ കത്തോലിക്ക സഭാംഗങ്ങളോടുള്ള പള്ളികളുടെ നയവും നിലപാടും തിരുത്താന്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.
പള്ളികളിലും ഇടവകകളിലും രണ്ടാം തരക്കാരായി പരിഗണിക്കപ്പെട്ടിരുന്ന പുനര്‍ വിവാഹിതര്‍ക്ക് മാന്യത നല്‍കിക്കൊണ്ടുള്ള മാര്‍പ്പാപ്പയുടെ പ്രഖ്യാപനം വിവാഹ മോചനം പാപമാണെന്നും മോചിതര്‍ പാപികളാണെന്നുമുള്ള സഭയുടെ നിലപാടുതന്നെയാണ് മാറ്റുന്നത്.
പുനര്‍വിവാഹിതരായ കത്തോലിക്കര്‍ക്കും അവരുടെ മക്കള്‍ക്കും പള്ളികളില്‍ മാന്യമായ പരിഗണന നല്‍കണമെന്നാണ് പോപ്പ് ഫ്രാന്‍സിസ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ നടത്തിയ പ്രസംഗത്തിലാണ് പോപ്പിന്റെ ആഹ്വാനം.
വിവാഹ മോചനം നേടിയവര്‍ക്കും അവരുടെ മക്കള്‍ക്കും പുനര്‍ വിവാഹിതര്‍ക്കും മക്കള്‍ക്കും നിലവില്‍ കത്തോലിക്കാ സഭകളില്‍ കൂദാശ കൊടുക്കാന്‍ പാതിരിമാര്‍ വിസമ്മതിക്കുന്നുണ്ട്. തകര്‍ന്ന ദാമ്പത്യങ്ങള്ക്കിരയായ കുട്ടികള്‍ക്ക് കൂടുതല്‍ പ്രഹരം ഏല്‍പ്പിക്കുന്ന ഇത്തരം നടപടികള്‍ ഉപേക്ഷിക്കണമെന്നാണ് പോപ്പിന്റെ നിലപാട്.
വിവാഹ മോചിതരോടു കൂടുതല്‍ കരുണ കാണിക്കണമെന്ന് നിര്‍ദ്ദേശിച്ച പോപ്പ് പക്ഷേ ഈ വിഷയത്തില്‍ കൂടുതല്‍ വിവരിച്ചില്ല. എന്നല്‍ വൈകാതെ കൂദാശ നിരോധന നിയമം പിന്‍വലിക്കാന്‍ പോപ്പ് തയ്യാറായേക്കുമെന്നാണ് പലരും പ്രത്യാശിക്കുന്നത്.
വിവാഹ മോചിതുടെ മക്കള്‍ക്ക് പള്ളികളില്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചില്ലെങ്കില്‍ ഭാവിയില്‍ അവര്‍ കത്തോലിക്കരല്ലാതെ പോകുമെന്ന് പോപ്പ് സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: