കൊച്ചി: കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റേയോ കേന്ദ്ര സര്‍ക്കാരിന്റേയോ അനുമതിയില്ലാതെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ ആസ്തികള്‍ പണയപ്പെടുത്തി ദുബായ് പോര്‍ട്ട് വേള്‍ഡ് 1000 കോടി രൂപ കടമെടുത്തത് വിവാദമാകുന്നു.
സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ഡിഎന്‍ബി, ഐഡിഎഫ്സി എന്നീ മൂന്നുബാങ്കുകളില്‍ നിന്നായാണ് കടമെടുത്തിട്ടുള്ളത്. പണം കൈപ്പറ്റിയ ശേഷമാണ് ഈ വിവരം ദുബായ് പോര്‍ട്ട് അധികൃതര്‍ പോര്‍ട്ട് ട്രസ്റ്റ് അധികൃതരെ അറിയിച്ചതെന്ന് ആക്ഷേപമുയരുന്നു. വല്ലാര്‍പാടം അന്താരാഷ്ട്ര ടെര്‍മിനലിന്റെ യാര്‍ഡ്, കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള ആസ്തികള്‍ പണയപ്പെടുത്തിയതായാണ് വിവരം. കണ്ടെയ്നര്‍ ഷിപ്പുകള്‍ അടുക്കാതായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വല്ലാര്‍പാടം ടെര്‍മിനല്‍.
ദുബായ് പോര്‍ട്ട് വേള്‍ഡിന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയിരിക്കയാണ് ടെര്‍മിനല്‍. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ അവര്‍ക്കായിട്ടില്ല. ഇതേത്തുടര്‍ന്ന് ദുബായ് പോര്‍ട്ടുമായുള്ള കരാര്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ താത്പര്യമെടുത്തിട്ടില്ല. അതേസമയം വായ്പ എടുത്തതായി സ്ഥിരീകരിച്ച ദുബായ് പോര്‍ട്ട് അധികൃതര്‍ വല്ലാര്‍പാടം ടെര്‍മിനലിന്റെ ആസ്തികള്‍ പണയപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ചു.
ആസ്തികളൊന്നും വില്ക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നു കമ്പനി വക്താവ് അവകാശപ്പെട്ടു. 10 മില്യണ്‍ യു.എസ് ഡോളറാണ് കടമെടുത്തതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍‘ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി യുഎസ് ഡോളറില്‍ വായ്പയെടുക്കുന്നതിന് ഇവിടത്തെ നിയമങ്ങള്‍ അനുവദിക്കുന്നില്ല എന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: