ജമ്മു: ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ സുരക്ഷാ സൈന്യം ഭീകരനെ വധിച്ചു. ഇന്ത്യന്‍ സൈന്യവും ജമ്മു കാശ്മീര്‍ പോലീസും സംയുക്തമായാണ് പുല്‍വാമയിലെ കക്കപോരയിലുള്ള അസ്താന് മൊഹല്ലയില്‍ ഭീകരരുമായി ഏറ്റുമുട്ടുന്നത്.
ഭീകരര്‍ പ്രദേശത്തെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. രണ്ട് പേരുണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം. പ്രദേശത്തെ വീടുകളിലുള്ളവരെയെല്ലാം സുരക്ഷാ സേന ഒഴിപ്പിച്ചു. ഉധംപൂരില്‍ നിന്നും പാകിസ്ഥാന് ഭീകരന് നവേദ് ഖാനെ പിടികൂടിയതിന്റെ അടുത്ത ദിവസമാണ് സംഭവം.
അതിനിടെ ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിലെ സോജിയാന്‍ സെക്ടറില്‍ പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പ്രകോപനമൊന്നുമില്ലാതെ പാക് സേന വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ ഇരുപത്തിയഞ്ചിലധികം തവണയാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
ബുധനാഴ്ച പൂഞ്ച് ജില്ലയിലെ സബ്ജിയാന്‍ സെക്ടറില്‍ പാക് സേന വെടിനിര്‍ത്തല്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഒരു സ്ത്രീയ്ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: