തലശ്ശേരി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിലെ പ്രതി സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി. ഐ. മധുസൂദനന്റെ ഇടക്കാല ജാമ്യം അഞ്ചുദിവസത്തേക്ക് കൂടി നീട്ടി.
ഈ മാസം 11ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം.
ഇടക്കാല ജാമ്യം അനുവദിച്ച കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നില്ലെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ എസ്.കൃഷ്ണകുമാര്‍ ജില്ലാ സെഷന്‍സ് ജഡ്ജ് നാരായണ പിഷാരടി മുമ്പാകെ വ്യക്തമാക്കി. എന്നാല്‍ മനോജ് വധക്കേസില്‍ പ്രതിപ്പട്ടികയിലുള്ള ചപ്ര പ്രകാശന് സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായിരുന്നിട്ടും മുന്‍കൂര്‍ ജാമ്യം ഹര്‍ജി നല്‍കിയിരുന്നില്ല.
കേസില്‍ പ്രതിപട്ടികയിലുള്ള പലരും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കാതിരിക്കെ പയ്യന്നൂര്‍ എരിയാ സെക്രട്ടറി ടി. ഐ. മധുസൂദനന് മുന്‍കൂര്‍ ജാമ്യഹരജി നല്കിയതും അത് വിവാദമാക്കുന്നതും സംശയാസ്പദമാണ്. ഈ കേസിലെ മുഖ്യപ്രതി വിക്രമന് മനോജിനെ വധിക്കേണ്ട വ്യക്തിപരമായ ആവശ്യമില്ലായിരുന്നു.
മറ്റാരുടെയോ താല്പര്യം വധത്തിന് പിന്നില്‍ ഉണ്ടാവാം. ഇത് അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതിനാല്‍ വസ്തുതകള്‍ മനസ്സിലാക്കുന്നതിന് മധുസൂദനനെ 24 മണിക്കൂര്‍ നേരമെങ്കിലും ചോദ്യം ചെയ്യേണ്ടതുണ്ട്.
ചോദ്യവേളയില്‍ യാതൊരു പീഡനവും അന്വേഷണ സംഘത്തില്‍ നിന്ന് ഉണ്ടാവുകയില്ല. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വേറെയുമുണ്ട്.
ചോദ്യംചെയ്യുന്നതിലൂടെ മാത്രമേ ഒരാള്‍ നിരപരാധിയോ അപരാധിയോ എന്ന് വ്യക്തമാകുകയുള്ളൂ. അതിനാല്‍ കേസിന്റെ ശക്തമായ അന്വേഷണത്തിന് പ്രതിപട്ടികയിലുള്ള മധുസൂദനനെ ചോദ്യം ചെയ്യേണ്ടതാണെന്നും കോടതി അനുമതി നല്‍കണമെന്നും സിബിഐ പ്രോസിക്യൂട്ടര്‍ കൃഷ്ണകുമാര്‍ ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: