കോഴിക്കോട്: നിലവിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുസ്ലിം സാമുദായിക സംഘടനകളില്‍ കടുത്ത ഭിന്നിപ്പ് തുടരുന്നു. മുസ്ലീം ലീഗില്‍ നിന്ന് ആരംഭിച്ച ഭിന്നിപ്പ് സമസ്തയിലേക്കും പടരുകയാണ്. സുന്നി യുവജന സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. പി. മുസ്തഫല്‍ ഫൈസിയെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഇന്നലെ എസ് വൈ എസ് പുറത്താക്കിയത് ഇതിന്റെ ഭാഗമായാണ്. നിലവിളക്ക് വിവാദത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പണ്ഡിതന്മാരുെടയും നിലപാടിനെതിരായി പ്രസ്താവനകള്‍ നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. ബാങ്ക് പലിശ ഇസ്ലാമിനെതിരല്ല എന്ന് പറഞ്ഞതിന് 1998 ല്‍ ഇദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.
നിലവിളക്ക് വിവാദത്തില്‍ സമസ്ത യുടെയും മുസ്ലിം ലീഗിന്റെ ഔദ്യോഗിക നേതൃത്വത്തിന്റെയും നിലപാടുകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ മുസ്തഫ ഫൈസി ഫെയ്സ് ബുക്കില്‍ പ്രതികരിച്ചിരുന്നു. നിലവിളക്കില്‍ നില തെറ്റരുത് എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതിയ പ്രതികരണം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. നിലവിളക്ക് കൊളുത്തി പൊതു പരിപാടികള്‍ ഉദ്ഘാടനം ചെയ്യണമെന്ന് നിയമമില്ലെങ്കിലും അതിന് താല്പര്യമുള്ളവര്ക്ക് അത് ചെയ്യാന്‍ അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ‘ഇസ്ലാമിക ചരിത്രത്തില്‍ പള്ളിയില്‍ ആദ്യംവിളക്ക് കൊളുത്തിയത് ഉമറിന്റെ നേതൃത്വത്തിലാണ്.
കേരളത്തിലെ പള്ളികളിലും ജാറങ്ങളിലും മറ്റും എന്നോ വിളക്കുണ്ട്. കെട്ടിതൂക്കുന്നതും നിലത്തുവെക്കുന്നതും പലതിരികളും തട്ടുകളുമുള്ളത് കൂട്ടത്തില്‍ കാണാം. ഇതൊക്കെ മുന്‍കാല മഹാപണ്ഡിതരാല് ആദരിക്കപ്പെട്ടതാണ്. ഇതിന്റെ ഭാഗമാണ് പൊന്നാനിയിലെ വിളക്കിത്തിരിക്കല്‍. ഇവിടെ മതബിരുദത്തിന്റെ പേരുതന്നെ ഇതായിരുന്നു.
സീനാമലയില്‍ പ്രത്യക്ഷപ്പെട്ട ദൈവീക കിരണത്തിന്റെ പശ്ചാത്തലത്തില്‍ മൂസ്സക്ക് ദിവ്യദര്ശനമുണ്ടായിരുന്നത് ചരിത്രവസ്തുതയാണ്. ഇത് ഖുറാന് വ്യക്തമാക്കിയിട്ടുണ്ട്’ എന്ന് തുടങ്ങിയ ഫൈസിയുടെ പരാമര്‍ശങ്ങളാണ് മുസ്ലിം പൗരോഹിത്യത്തിന്റെ എതിര്‍പ്പ് വിളിച്ചുവരുത്തിയത്. സുന്നത്ത് ജമാഅത്തിന്റെ മഹാന്മാരായ പണ്ഡിതന്മാര് അംഗീകരിച്ചതും മുസ്ലിം ലോകത്ത് തുടര്‍ന്ന് പോരുന്നതുമായ ചടങ്ങുകള്‍ക്കെതിരെ ഫത്വാ പുറപ്പെടുവിക്കുന്നത് ശരിയല്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം.
പശുവിനെ ദൈവമായി വിശ്വസിച്ച് വളര്‍ത്തുന്നതുകൊണ്ട് ആ വിശ്വാസമില്ലാതെ പശുവളര്‍ത്തല്‍ ഇസ്ലാമിന് ഹറാമല്ലല്ലോ എന്ന് നിലവിളക്കിനെതിരെ തിരിഞ്ഞവരെ ഫൈസി പരിഹസിക്കുന്നു. ഫൈസിക്ക് അനുകൂലമായി നിരവധി പേര് രംഗത്തുവന്നതോടെയാണ് ഇദ്ദേഹത്തെ പുറത്താക്കാന്‍ എസ്വൈഎസ് തീരുമാനിക്കുന്നത്. തിരുവോണം എല്ലാ വിഭാഗങ്ങള്‍ക്കും ആഘോഷിക്കാമെന്നും അത് ദേശീയ ഉത്സവമാണെന്നും സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ ലേഖനമെഴുതിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് പത്രം വിലക്കേര്‍പ്പെടുത്തിയിരുന്നു.
നിലവിളക്ക് വിവാദം മുസ്ലിം ലീഗില്‍ കടുത്ത ഭിന്നിപ്പാണുണ്ടാക്കിയിരിക്കുന്നത്. അഡ്വ.കെ.എന്‍.എ ഖാദര്‍,കെ.എം.ഷാജി എന്നിവര്‍ നിലവിളക്ക് കത്തിക്കരുതെന്ന പൗരോഹിത്യ നിലപാടിനെതിരായി നിലകൊണ്ടത് ലീഗിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
മുസ്ലിം ലീഗ് വിവാദം അവസാനിപ്പിക്കുകയാണെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനം എന്നാല്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായ എസ് വൈ എസ്സില്‍ നിന്നും സംസ്ഥാന ജോയിന്റെ സെക്രട്ടറിയെ പുറത്താക്കിയതോടെ വിവാദം വീണ്ടും കൊഴുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: