കൊടുങ്ങല്ലൂര്‍: തപസ്യ കലാസാഹിത്യവേദിയുടെ നാല്പതാം വാര്‍ഷികത്തിന്റെ ഭാഗമായി കന്യാകുമാരിയില്‍ നിന്നും ഗോകര്‍ണ്ണം വരെ നടത്തുന്ന സാംസ്കാരിക തീര്‍ത്ഥയാത്രയുടെ വിളംബരവും സംസ്ഥാന പഠനശിബിരവും 8,9 തീയതികളില്‍ കൊടുങ്ങല്ലൂരില്‍ നടക്കും.
കൊടുങ്ങല്ലൂര്‍ കുഞ്ഞേനി ഗ്രാമത്തിലെ സുകൃതം കൂട്ടുകുടുംബത്തിലാണ് സംസ്ഥാന പഠനശിബിരം സംഘടിപ്പിച്ചിരിക്കുന്നത്. 8ന് രാവിലെ 10.30ന് തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്. രമേശന്‍നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഡോ. ലക്ഷ്മികുമാരി ഉദ്ഘാടനം ചെയ്യും.
വേലായുധന് പണിക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തും. പി.കെ.രാമചന്ദ്രന് സ്വാഗതവും എ.എസ്.സതീശന് നന്ദിയും പറയും. കുഞ്ഞിക്കുട്ടന്‍ തമ്പുരാന് സ്മരണയില്‍ എന്‍.സതീശന് വിഷയാവതരണം നടത്തും. ഉച്ചക്ക് 2ന് കൊടുങ്ങല്ലൂര്കളരി എന്ന വിഷയത്തില്‍ ആര്.സഞ്ജയനും കണ്ണകിയമ്മന്‍ മാഹാത്മ്യം എന്ന വിഷയത്തില്‍ എസ്.രമേശന്‍നായരും പ്രഭാഷണം നടത്തും. വൈകീട്ട് 5ന് തീര്ത്ഥയാത്രാസത്രത്തില് പ്രൊഫ. പി.ജി. ഹരിദാസ് അവതാരകനാകും. തുടര്‍ന്ന് പാഠകം, കേരളവ്യാസന് നാടകം എന്നിവ ഉണ്ടായിരിക്കും.
9ന് രാവിലെ 8ന് സംഘടനാസത്രത്തില് സാഗരതീരയാത്ര, സംഘാടനം, പശ്ചാത്തലം എന്ന വിഷയത്തില്‍ സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സി.ഡി.സുരേഷ്, സഹ്യാനുയാത്ര സംഘാടനം, അനിവാര്യത എന്ന വിഷയത്തില്‍ കെ.പി.വേണുഗോപാലും വിഷയം അവതരിപ്പിക്കും. 10 മണിക്ക് സാംസ്കാരിക തീര്‍ത്ഥയാത്ര വിളബംര സമ്മേളനത്തില്‍ മഹാകവി അക്കിത്തം അദ്ധ്യക്ഷത വഹിക്കും. സംവിധായകന് മേജര്‍ രവി ഉദ്ഘാടനം ചെയ്യും. വിളംബര ഗീതം ശിവകുമാര്‍ പത്തനംതിട്ടയും, വിളംബര പ്രഖ്യാപനം ചലച്ചിത്രനടന്‍ ദേവനും നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികളായ പി.എന്‍.രാജന്, സി.സി.സുരേഷ്, പി.കെ.രാമചന്ദ്രന്, സി.നന്ദകുമാര്‍, ചന്ദ്രമോഹന്, മേജര്‍ ജനറല്‍ വിവേകാനന്ദന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: