ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിക്ക് വീണ്ടും തിരിച്ചടി. കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റി ഷീല്‍ഡ് കപ്പില്‍ ആഴ്സണലിനോട് കീഴടങ്ങിയ ചെല്‍സി, ഇന്നലെ ഇന്റര്‍നാഷണല്‍ കപ്പില്‍ ഇറ്റാലിയന്‍ ടീം ഫിയോന്റീനയോടും തോറ്റു. ദിവസങ്ങള്‍ക്കപ്പുറം സ്വാന്‍സീ സിറ്റിക്കെതിരേ പ്രീമിയര്‍ ലീഗ് ക്യാംപെയ്നിന് തുടക്കമിടേണ്ട നീലപ്പടയ്ക്ക് ഞെട്ടലായി മത്സരഫലം. ടീം ബെഞ്ച് സമ്പന്നമെന്ന് പ്രഖ്യാപിച്ച് ട്രാന്‍സ്ഫര്‍ വിപണിയില്‍ സജീവമായി ഇടപെടാതിരുന്ന പരിശീലകന് ഹോസെ മൗറീഞ്ഞോയ്ക്കും ചിന്തയ്ക്ക് വക നല്കുന്നു തുടരന് തോല്‍വികള്‍.
സ്വന്തം മൈതാനം സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് നീലപ്പട തോല്‍വി വഴങ്ങിയത്. ഇടവേളയ്ക്കു മുന്‍പ് മുപ്പത്തിനാലാം മിനിറ്റില്‍ അര്‍ജന്റീന കാവല്ഭടന് ഗൊണ്‍സാലോ റോഡ്രിഗസാണ് ആതിഥേയരുടെ വല കുലുക്കിയത്. എതിര് ഗോള്‍മുഖത്ത് തുടരെ ആക്രമണം സംഘടിപ്പിച്ചെങ്കിലും താരസമ്പന്നമായ ഇംഗ്ലീഷ് ടീമിന് ഇറ്റാലിയാന്‍ പ്രതിരോധം ഭേദിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: