നെയ്റോബി: നൈജീരിയയില്‍ ബോക്കോ ഹറാമിന്റെ ആക്രമണത്തില്‍ ജൂലൈയില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. 45 ആക്രമണങ്ങളില്‍ നിന്നാണ് ഇത്രയും പേരെ ബോക്കോഹറാം കൊലപ്പെടുത്തിയത്.
സുരക്ഷാ ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഇത്. 714 പേര് കൊല്ലപ്പെട്ടുവെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ബോക്കോഹറാം ആക്രമണങ്ങള്‍ ശക്തമാക്കിയതോടെയാണു കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായത്.
ചാവേറാക്രമണമുള്പ്പെടെയുളള ആക്രമണരീതികളിലൂടെയാണു നിരോധിത സംഘടന തങ്ങളുടെ ആക്രമണങ്ങളുടെ മൂര്‍ച്ച വര്‍ധിപ്പിച്ചത്.
അതേസമയം കഴിഞ്ഞ രാത്രിയില്‍ വടക്കു കിഴക്കന്‍ നൈജീരിയയില്‍ ബോക്കോഹറാം നടത്തിയ ആക്രമണത്തില്‍ ഒന്‍പതു പേര് കൂടി കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബൈക്കുകളിലെത്തിയ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നു ഗ്രാമവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: