ചെന്നൈ: നാമോരുരുത്തരും വിചാരിച്ചാല്‍ കൈത്തറി വസ്ത്രങ്ങളുടെ ഉപയോഗം വര്‍ദ്ധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിത്യജീവിതത്തില്‍ കൈത്തറി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കൂട്ടുക. ധരിക്കുന്ന വസ്ത്രങ്ങള്‍ക്കു പുറമേ കിടക്കവിരി, കര്‍ട്ടനുകള്‍, ചവിട്ടികള്‍, മേശവിരികള്‍ തുടങ്ങി എത്രതരം കൈത്തറിയുല്പ്പന്നങ്ങളാണ് മുന്പിലുള്ളത്. ഇവയെല്ലാം നിത്യജീവിതത്തില്‍ വേണ്ടവയാണ്. ചെന്നൈയില്‍ കൈത്തറി ദിനാഘോഷം ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞു.
പലതരം പേരുകേട്ട കൈത്തറിയുല്പ്പന്നങ്ങളുടെ നാടാണ് ഭാരതം. തമിഴ്നാട്ടിലെ കാഞ്ചീവരം, ബംഗാളിലെ ബലുചാരി, ജാംദാനി, മധ്യപ്രേദേശിലെ ചന്ദേരി മഹേശ്വരി, ആസാമിലെ മുഗ, ഗുജറാത്തിലെ പടോല, ആന്ധ്രയിലെ പോച്ചംപള്ളി.. എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്. പ്രകൃതിദത്തമായ പരുത്തി, സില്‍ക്ക്, ചണം, കമ്പിളി എന്നിവയാണ് കൈത്തറിയില്‍ ഉപയോഗിക്കുന്നത്. അതിനാല്‍ പരിസ്ഥിതി സൗഹൃദമാണ് ഇവ. പച്ചക്കറികളും പച്ചിലകളും ഉപയോഗിച്ചുള്ള നിറക്കൂട്ടുകള്‍ ഉപയോഗിച്ചും മറ്റും നമുക്ക് ഇവയെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കാനും കഴിയും.
കഴിഞ്ഞ വര്‍ഷം കൈത്തറി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ 60 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. രാജ്യത്തെ വസ്ത്ര ഉപയോഗത്തില്‍ വെറും പതിനഞ്ചു ശതമാനമാണ് കൈത്തറിയുല്പ്പന്നങ്ങള്. അത് 20 ശതമാനം ആക്കാന്‍ കഴിഞ്ഞാല്‍ പോലും നമുക്ക് വലിയ നേട്ടമുണ്ടാക്കാം. മോദി തുടര്‍ന്നു. വൈകാതെ ഇത് 33 ശതമാനമാകും. അദ്ദേഹം പറഞ്ഞു.
കൈത്തറിയെ കൂടുതല്‍ ഫാഷനില്‍ ഉള്ളതാക്കണം. പുതിയ ഡിസൈന്‍, നിറച്ചേരുവ എന്നിവ കൈത്തറിയിലും കൊണ്ടുവരണം. ഭാരതത്തിലെയും ലോകത്തെ തന്നെയും ഫാഷന്റെ കേന്ദ്രബിന്ദുവായി കൈത്തറി മാറണം. അദ്ദേഹം പറഞ്ഞു.
കൈത്തറി വസ്ത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രധാനവും വിപണിയും ലഭ്യമാക്കും. അഞ്ചു സിനിമകളില്‍ ഒരെണ്ണത്തിലെങ്കിലും കൈത്തറിയുല്പ്പന്നങ്ങള് ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ മേഖലയ്ക്ക് അത് ഉണര്‍വ്വു നല്‍കും. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: