ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മകന് രാഹുല്‍ഗാന്ധിക്കും മറുപടിയുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി. സുഷമാ സ്വരാജ് കഠിനാദ്ധ്വാനിയാണ്. അവരുടെ മകളും ജീവിക്കാനായി ജോലി ചെയ്യുന്നു. എന്നാല്‍ ഗാന്ധി കുടുംബം അങ്ങനെയല്ല. അവര്‍ അന്നത്തെ അപ്പത്തിന് വേണ്ടി വെയിലില്‍ പണിയെടുക്കുന്നില്ല. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണത്തെപ്പറ്റി അവര്‍ക്ക് ഒന്നും അറിയില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
ഒരു ജനപ്രതിനിധിയുടെ പ്രസ്താവനയെ അഭിനയമെന്നു പറയുന്നത് ജനവിധിയോടുള്ള അനാദരവാണ്. പാര്‍ലമെന്റ് ഒരു നാടക വേദിയാണെന്നാണോ കോണ്‍ഗ്രസ് പറയുന്നതെന്നും സ്മൃതി പറഞ്ഞു. പാര്‍ലമെന്റിന്റെ അഭിമാനമാണ് ലോക്സഭാ സ്പീക്കര്‍. സ്പീക്കറോടുള്ള പ്രതിഷേധകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ ഷര്‍ട്ടുകള്‍ അഴിച്ചുമാറ്റി. സ്ത്രീകളോടുള്ള കോണ്‍ഗ്രസിന്റെ ആദരവ് പ്രകടമാക്കുന്നത് ഇങ്ങനെയാണോ? ഇതിനെയാണോ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സദാചാരമെന്നു പറയുന്നതെന്നും സ്മൃതി ചോദിച്ചു.
ഒന്നര മണിക്കൂര്‍ പ്രസംഗിക്കുന്നതിനേക്കാളും എളുപ്പമാണ് ഒന്നര മിനിറ്റ് മാദ്ധ്യമങ്ങളുടെ മൈക്കിന് മുന്നില്‍ നിന്ന് സംസാരിക്കുന്നത്. പേപ്പര്‍ നോക്കി വായിക്കാതെ ഒരു പ്രസംഗം നടത്താന്‍ സോണിയയ്ക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും സ്മൃതി കളിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: