കൊച്ചി: കാലടി ആഗമാനന്ദ സ്വാമി സ്മാരക സമിതിയുടെ മികച്ച പട്ടികജാതി, വര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തകനുളള സ്വാമി ആഗമാനന്ദ പുരസ്കാരത്തിന് വനവാസി വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ പളളിയറ രാമനും മികച്ച സംസ്കൃത ഭാഷാ പ്രചാരകനുളള പുരസ്കാരത്തിന് ഡോ. പി.കെ. മാധവനും അര്‍ഹരായി.
മാനന്തവാടി താലൂക്കില്‍ പളളിയറ കുടുംബാംഗമായ പള്ളിയറ രാമന് വനവാസികളുടെ അവകാശ സംരക്ഷണത്തിന് നിരവധി സമര പരിപാടികള്‍ നയിച്ചു. സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിച്ച് കാര്‍ഷിക മേഖല തെരഞ്ഞെടുത്ത അദ്ദേഹത്തിന് ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ജ്യോതി പുരസ്കാരം ലഭിച്ചു. പാലക്കാട് കിളളിക്കുറിശ്ശിമംഗലം സ്വദേശിയായ പ്രൊഫ. മാധവന് നാട്യാചാര്യ വിദൂഷകരത്ന പത്മശ്രീ ജേതാവ് മാണി മാധവ ചാക്യാരുടെ ചെറുമകനാണ്.
ആദര്‍ശ സംസ്കൃത വിദ്യാപീഠം ചെയര്മാന്, എന്‍സിടിഇ അംഗം, വിശ്വ സംസ്കൃത പ്രതിഷ്ഠാന്‍ സ്ഥാപക പ്രസിഡന്റ്, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍, വിശ്വഭാരതി ദേശീയ അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സെപ്തംബര്‍ 1ന് കാലടിയില്‍ നടക്കുന്ന 120-ാം ആഗമാനന്ദ സ്വാമി ജയന്തിയോടനുബന്ധിച്ച് പുരസ്കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് സമിതി സെക്രട്ടറി പ്രൊഫ.പി.വി. പീതാംബരന് അറയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: