ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിനിടയില്‍ കഴിഞ്ഞ ദിവസം പിടിയിലായ ഭീകരന് തങ്ങളുടെ പൗരനല്ലെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിന് തിരിച്ചടി. പിടിയിലായ ലഷ്കര്‍-ഇ-തോയിബ ഭീകരന് മുഹമ്മദ് നാവേദ് എന്ന ഉസ്മാന് ഖാന്റെ പിതാവ് മുഹമ്മദ് യാക്കൂബ് മകനെ അംഗീകരിച്ചു.
ദേശീയ ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസ് ബന്ധപ്പെട്ടപ്പോഴാണ് യാക്കൂബ് ഇക്കാര്യം സമ്മതിച്ചത്. കൂടുതല്‍ സംസാരിച്ചാല്‍ പാക്കിസ്ഥാനിലുള്ള താന്‍ കൊല്ലപ്പെടുമെന്ന പേടിയും ഇയാള്‍ പത്രത്തോട് വെളിപ്പെടുത്തി. ലഷ്കര്‍-ഇ-തോയിബയും പാക് സൈന്യവും ഞങ്ങള്‍ക്ക് പിന്നാ ലെയാണ്. ലഷ്കര്‍ ഭീകരര്‍ ഞങ്ങളെ കൊല്ലും. നിങ്ങള്‍ ഭാരതത്തില്‍ നിന്നാണ് വിളിക്കുന്നത്. ഞങ്ങള്‍ കൊല്ലപ്പെടും, ഞാന്‍ ദൗര്‍ഭാഗ്യവാനായ പിതാവാണെന്നും തികഞ്ഞ ഭയത്തേടെ അദ്ദേഹം പറഞ്ഞു.
ഒരു മിനിട്ടും 20 സെക്കന്റുമാണ് ഇയാള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിച്ചത്.
ഭീകരനെ ചോദ്യം ചെയ്ത ഉദേ്യാഗസ്ഥര്‍ക്കു ഇയാള്‍ നല്കിയ നമ്പരില്‍ നിന്നാണ് പിതാവിനെ അധികൃതര്‍ ബന്ധപ്പെട്ടത്. താന്‍ പാക് പൗരനാണെന്നതിനു കൂടുതല്‍ വിവരങ്ങള്‍ ഭീകരന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്കി. സഹോദരന് മുഹമ്മദ് നദീം, ബന്ധുവും സഹോദരീഭര്‍ത്താവുമായ മുഹമ്മദ് താഹിര്‍ എന്നിവരുടെ നമ്പരും നല്‍കിയിട്ടുണ്ട്.
പിടിയിലായ ഉടനെ തന്റെ സഹോദരങ്ങളിലൊരാള്‍ ഫൈസലാബാദിലെ സര്‍ക്കാര്‍ കോളേജില്‍ പഠിപ്പിക്കുന്നുണ്ടെന്ന് ഇയാള്‍ പറഞ്ഞിരുന്നു. കൂടാതെ, ഒരാള്‍ വസ്ത്രനിര്‍മാണശാല നടത്തുന്നു. പാക്കിസ്ഥാനിലെ ഫൈസലാബാദ് നഗരത്തിലെ ഗുലാം മുസ്തഫബാദിലാണ് ഇയാളുടെ വീട്.
അതേ സമയം പിടിയിലായ ഭീകരന് പാക്കിസ്ഥാന്കാരനല്ലായെന്ന് വീണ്ടും പാക് അധികൃതര്‍ പറയുന്നത്. പാക് വിദേശകാര്യ വക്താവ് ക്വാസി ഖാലിലുള്ള പറയുന്നത്. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മറുപടി പറയാനാവില്ലെന്നാണ്. ഭാരതം ഇത് സംബന്ധിച്ച് ആവശ്യമായ തെളിവുകള്‍ നല്കിയാല് അത് പരിശോധിക്കുമെന്നും വക്താവ് പറഞ്ഞു. ഭീകരത പൊതുവായ ശത്രുവാണെന്നും പാക് വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: