തിരുവനന്തപുരം: പോലീസ് നവീകരണപദ്ധതിയുടെ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകളെ കുറിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ നടന്ന ഇടപാടില്‍ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തല്‍ ഗൗരവമേറിയതിനാല്‍, അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
2012-13 കാലഘട്ടത്തില്‍ സംസ്ഥാനത്ത് നടപ്പാക്കിയ ഇലക്ട്രോണിക് ബീറ്റ് സംവിധാനത്തിന്റെ ഫണ്ട് വിനിയോഗത്തിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.
നിലവില്‍ ഇല്ലാത്ത കമ്പനിയുടെ പേരില്‍ ടെണ്ടര്‍ നല്‍കിയതിലും ഉപകരണങ്ങള്‍ വാങ്ങിയതിലും ക്രമക്കേട് നടന്നതായും സംസ്ഥാനത്തിന് നഷ്ടം സംഭവിച്ചുവെന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോസ്ഥരുടെ മേല്‍നോട്ടത്തിലുള്ള പദ്ധതിയിലാണ് തട്ടിപ്പ് നടന്നതെന്നായിരുന്നു കണ്ടെത്തിയിരുന്നു.
പോലീസിന്റെ ബീറ്റ് പരിശോധനയുടെ ഭാഗമായി പരാതിപ്പെട്ടികളില്‍ ബുക്കിന് പകരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായിരുന്നു ഇ-ബീറ്റ് പദ്ധതി. 2013 ജനുവരിയില്‍ ആണ് ബെംഗളൂരു ആസ്ഥാനമായ വൈഫിനിറ്റ ടെക്നോളജീസുമായി കേരള പോലീസ് കരാര്‍ ഒപ്പിട്ടത്. എന്നാല്‍ കരാര്‍ പ്രകാരം വൈഫിനിറ്റി ടെക്നോളജീസ് പോലീസിന് നല്കിയതെല്ലാം നിലവാരം കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: