ന്യൂദല്‍ഹി: ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഫീസ് പരിസരങ്ങളില്‍ വെച്ച് സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമണങ്ങളുമായി ബന്ധപ്പെട്ട് 57 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജോലിയുമായി ബന്ധപ്പെട്ട മറ്റ് ഇടങ്ങളില്‍വെച്ച് അതിക്രമങ്ങള്‍ നടന്നതായി 469 കേസ്സുകളും നിലവിലുണ്ട്. കേന്ദ്ര വനിതാ, ശിശു വികസന വകുപ്പ് മന്ത്രി മനേകാ ഗാന്ധി ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ വ്യക്തമാക്കിയതാണിത്.
2004 ല്‍ മാത്രം രാജ്യത്ത് 18 വയസ്സിനുതാഴെ പ്രായമുള്ള 13,766 കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതായി മറ്റൊരു ചോദ്യത്തിനുത്തരമായി കേന്ദ്രമന്ത്രി വ്യക്തമാക്കി. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമത്തിന് കീഴില്‍ 2014 ല്‍ മാത്രം 8904 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: