ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങളും മറ്റും പ്രചരിപ്പിക്കുന്നതിനെതിരെ രാജ്യത്ത് പ്രത്യേക നിയമം കൊണ്ടുവരേണ്ടതാണെന്ന് സുപ്രീംകോടതി. ഭാരതത്തില്‍ സോഷ്യന്‍ മീഡിയകളും ഇന്റര്‍നെറ്റും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 66എ യ്ക്കു പകരം പുതിയ നിയമം കൊണ്ടുവരണമെന്നും ജസ്റ്റിസ് ദീപക് മിശ്ര, പ്രഫുല്ല സി. പന്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് എന്നിവയുടെ ദുരുപയോഗം തടയുന്നതിനായി പാര്‍ലമെന്റ് പുതിയ നിയമം കൊണ്ടുവരേണ്ടതാണ്. നിലവിലെ ഐടി നിയമം സെക്ഷന്‍ 66 എ കൃത്യമായി എഴുതിച്ചേര്ക്കാത്തതിനാല് വളരെ ദുര്‍ബലമാണ്. ഇത് പലപ്പേഴും കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്നും സുപ്രീംകോടകതി പറഞ്ഞു. ബലാത്സംഗക്കേസില്‍ തനിക്ക് പങ്കാളിത്തമുണ്ടെന്ന് വാട്സ്അപ്പില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നെന്നു കാട്ടി മുതിര്‍ന്ന അഭിഭാഷകന് എല്‍. നാഗേശ്വര റാവു സമര്‍പ്പിച്ച പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ ഈ പ്രസ്താവന.
സോഷ്യല്‍ മീഡിയകളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ബാര്‍ അസോസിയേഷന് സെക്രട്ടറിക്ക് നിരവധി ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അദ്ദേഹമാണ് ഇത് ശ്രദ്ധയില്‍പ്പെടുത്തിയത്. വാദം കേട്ടശേഷം കേസില്‍ വിശദമായ അന്വേഷണത്തിന് മുതിര്‍ന്ന അഭിഭാഷകനായ കെ. പ്രസരണിനെ അമിക്കസ് ക്യൂറിയായി നിയമിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: