കോഴിക്കോട്ടെ സിപിഎം പഠനഗവേഷണ സ്ഥാപനമായ കേളുവേട്ടന് പഠന കേന്ദ്രത്തില്‍ വച്ച് രാമായണം, ഭഗവദ്ഗീത തുടങ്ങിയ ഹൈന്ദവ ആരാധ്യ ഗ്രന്ഥങ്ങളെ പുലഭ്യം പറയാന്‍ അവസരമൊരുക്കിയ സിപിഎം, ഇത്തരത്തില്‍ ഖുറാനെയും ബൈബിളിനെയും പുലഭ്യം പറയാന്‍ തയ്യാറാകുമോ?
ബീഫ് ഫെസ്റ്റ് നടത്തിയ സിപിഎം, റംസാന് നോമ്പുകാലത്ത് കഞ്ഞി ഫെസ്റ്റ് നടത്താന്‍ തയ്യാറാണോ എന്നുള്ള ഹമീദ് ചേന്നമംഗലൂരിന്റെ ചോദ്യം പോലെ ഇതും ഉത്തരം കിട്ടാത്ത അവശേഷിക്കുമെന്നറിയാം. ഇസ്ലാമിക തീവ്രവാദത്തോട് ഇടതുപക്ഷത്തിന് മൃദുസമീപനമാണെന്ന് പ്രൊഫ. ഹമീദ് ചേന്നമംഗലൂര്‍ പറയുന്നതിന്റെ അവസാന ഉദാഹരണമാണ് കോഴിക്കോട് വച്ച് സിപിഎം സഹയാത്രികര്‍ നടത്തിയ രാമായണം സെമിനാര്‍. കേളുവേട്ടന് പഠനകേന്ദ്രത്തില്‍ വച്ചാണ് ഇത് നടത്തിയതെന്നതിനാല്‍ സിപിഎം അറിഞ്ഞുതന്നെയെന്ന് വ്യക്തം.
‘രാമായണം പൊട്ട കൃതിയാണെന്നും ഒരു റൊമാന്റിക് കോമഡി ത്രില്ലര്‍ ആണെന്നുമാണ് ഈ രാമായണ സെമിനാറില്‍ ഡോ.കെ.എന്‍.ഗണേഷ് പറഞ്ഞത്. രാമായണം കത്തിക്കണമെന്ന് പ്രതിരോധമുയര്‍ത്തിയ കേരള സാഹിത്യം രാമനും സീതയ്ക്കും ഇടയില്‍ സ്തംഭിച്ചു നില്‍ക്കുകയാണെന്നാണ് കെഇഎഎന്‍ കുഞ്ഞുമുഹമ്മദ് പറഞ്ഞത്. കേരളം ഇന്ന് രാമായണത്തിന്റെ പുറകെയാണെന്നും കേരളത്തിന് ഗുണം പിടിക്കാത്ത ഭൂതകാലത്തെ ഒഴിവാക്കണമെന്നും പറഞ്ഞ അദ്ദേഹം, വിദേശികള്‍ക്ക് ഭഗവദ്ഗീത സമ്മാനമായി നല്‍കുന്നത് സാംസ്കാരിക അടിമത്തത്തിന്റെ ലക്ഷണമാണെന്നുംകൂടി പറഞ്ഞിരിക്കുന്നു. (ജന്മഭൂമി 28/7)എന്തൊരു കണ്ടെത്തല്‍.
ഹിന്ദുവിനെ നിരന്തരം ഇകഴ്ത്തുകയും മദനിയെ വരെ രാജകീയമായി സ്വീകരിക്കുകയും ചെയ്യുന്ന സിപിഎം നിലപാട് മുസ്ലിം തീവ്രവാദത്തോടുള്ള മൃദുസമീപനമെന്ന് പ്രൊഫ.ചേന്നമംഗലൂര്‍ പറഞ്ഞത് അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: