തൃശൂര്‍: ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് തൃശൂര്‍ ചാവക്കാട് പുത്തന്‍ കടപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തി. അണ്ടത്തോട് ഹനീഫ(40)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പുകാരനായ ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച്ച രാത്രി പത്ത് മണിയോടെ വീടിനുള്ളില്‍ ഉമ്മ ഐശാബീവിയുമൊത്ത് സംസാരിച്ചിരിക്കുന്നതിനിടെ കയറിവന്ന ഏഴോളം പേരാണ് വെട്ടിയും അടിച്ചും ഹനീഫയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ശനിയാഴ്ച ഹര്‍ത്താല്‍ ആചരിയ്ക്കുകയാണ്.
ഐശാ ബീവിയുടെ നിലവിളി കേട്ടെത്തിയവരാണ് ഹനീഫയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പ്രദേശത്ത് നാളുകളായി നിലന്നിന്നിരുന്ന ഗ്രൂപ്പ് പോരുകളുടെ ഭാഗമായി ഹനീഫയുടെ സഹോദര പുത്രന് കഴിഞ്ഞ മാസം വെട്ടേറ്റിരുന്നു. ഇതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്.
അക്രമികള്‍ വെള്ളിയാഴ്ച വൈകീട്ടോടെ വീടിന് സമീപം തമ്പടിച്ചതായാണ് വിവരം. കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് ആക്രമണമെന്ന് സൂചനയുണ്ട്. കൊലവിളി മുഴക്കിയാണ് അക്രമിസംഘം രക്ഷപ്പെട്ടത്. ഷഫ്നയാണ് ഹനീഫയുടെ ഭാര്യ. ഹന്ന, ഹസ്ന, ഹയാ എന്നിവരാണ് മക്കള്‍. മൂന്നുമാസം പ്രായമായ മറ്റൊരു മകളുമുണ്ട്.
കൊലപാതകം കെപിസിസി ഉപസമിതി അന്വേഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന് പറഞ്ഞു. ഗ്രൂപ്പ് വഴക്കാണെന്ന ആരോപണമാണ് അന്വേഷിക്കുക. നിലവിലെ അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: