മാന്ധി: ഹിമാചല്‍ പ്രദേശിലെ മാന്ധി ജില്ലയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ധര്മാപൂര് ബസ് സ്റ്റേഷന് വെള്ളത്തിനടിയിലായി. സ്റ്റേഷനിലെ നാല് ബസുകള്‍ ഒഴുകിപ്പോയി. ആറോളം പേര് ബസ് സ്റ്റേഷനില്‍ കുടുങ്ങിക്കിടക്കുകയാണ്. സമീപഗ്രാമങ്ങളിലെ രണ്ട് വീടുകള്‍ തകര്‍ന്നു വീണു.
ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയ ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു. ഉധംപൂര്‍ ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ അമര്‍നാഥ് തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 300 കിലോമീറ്റര്‍ നീളമുണ്ട് ജമ്മു-ശ്രീനഗര്‍ ഹൈവേയ്ക്ക്.
ഗതാഗതം ഇന്നുതന്നെ പുന:സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: