തിരുവനന്തപുരം:കേരളത്തിന്റെ എല്ലാ മേഖലയിലുമുള്ള വളര്‍ച്ചക്ക് പ്രവാസികള്‍ അനിവാര്യഘടകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രവാസി മലയാളി ഫെഡറേഷന് സംഘടിപ്പിച്ച പ്രവാസി സംഗമത്തിന്റെ രണ്ടാം ദിവസത്തില്‍ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് കാര്യവും സംശയത്തോടെയാണ് മലയാളികള്‍ നോക്കികാണുന്നത്. കാര്‍ഷിക മേഖലയിലെ ട്രാക്ടര്‍ മുതല്‍ ഐടി മേഖലയിലെ കമ്പ്യൂട്ടര്‍ വത്കരണം വരെ മലയാളികള്‍ വളരെ പതുക്കെയാണ് അംഗീകരിച്ചത്. ഈ സമീപനം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ വളരെ പിന്നോട്ടടിച്ചു. എന്നാല്‍ ഇന്ന് മലയാളികളുടെ സമീപനത്തിന് മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. ഇതിന് പ്രധാന പങ്ക് വഹിച്ചത് പ്രവാസികളാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്കുള്ള വോട്ടവകാശത്തെ സംബന്ധിച്ച് അനുകൂലമായ നിലപാട് ആദ്യം സ്വീകരിച്ചത് കേരളമാണ്. പ്രവാസി കമ്മീഷനെ സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികള്‍ കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങണമെന്ന് ധനകാര്യ വകുപ്പ്മന്ത്രി കെ.എം. മാണി. പൊതു സമ്മേളനത്തില്‍ മുഖ്യാത്ഥിയായിരുന്നു അദ്ദേഹം. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയിരിക്കുന്നു. കാര്‍ഷിക മേഖലയില്‍ ടെക്നോളജിയുമായി കൂടുതല്‍ അടുപ്പിക്കേണ്ടിരിക്കുന്നു. ഇതുമൂലം ഉത്പാദനക്ഷമത വര്‍ദ്ധിക്കും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ അവസരം ലഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എന്‍ആര്‍ഐ കമ്മീഷന്റെ കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മുഖ്യപ്രഭാഷണം നടത്തികൊണ്ട് പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. പരിപാടിയില്‍ ഗ്ലോബല്‍ എക്സലന്റ്, ഗ്ലോബല്‍ ബിസ്നസ് എക്സലെന്റ് എന്നീ അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. ഗുരുരത്നം ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി മലയാളി ഫെഡറേഷന് ഡയറക്ടര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ സ്വാഗതവും സെക്രട്ടറി ഷിബി മത്തായി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: