തിരുവനന്തപുരം: ആകെയുണ്ടായിരുന്ന 5 സെന്റ് സ്ഥലവും വീടും എഴുതിവാങ്ങിയ ശേഷം മകനും ഭാര്യയും തങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന പരാതിയുമായി വൃദ്ധദമ്പതികള്‍.
വട്ടിയൂര്‍ക്കാവ് വെള്ളക്കടവ് പാണംകര ആലുവിള വീട്ടില്‍ ശ്രീധരന് നാടാര്‍(92), ദേവകി(85) എന്നിവരെയാണ് മകനും ഭാര്യയും വീട്ടില്‍ നിന്നു പുറത്താക്കിയത്. ഏഴ് പെണ്മക്കളും ഒരു മകനും ആണ് ഈ ദമ്പതികള്‍ക്കുള്ളത്. മകനും ഭാര്യയും ചേര്‍ന്ന് 2009 ല്‍ വീടും സ്ഥലവും ഇഷ്ടദാനമായി ആധാരം ചെയ്തെടുത്തതിന് ശേഷം ഇവരെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ആധാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കലക്ടര്‍ക്ക് പരാതി നല്കി.
ഇതേ തുടര്‍ന്ന് ജയനും ഭാര്യയും കഴിഞ്ഞ ദിവസം ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. വസ്ത്രങ്ങളോ മറ്റ് അത്യാവശ്യ സാധനങ്ങളോ എടുക്കാന്‍ മകന് അനുവദിച്ചില്ല. ഇതിനെതിരെ പരാതിയുമായി വട്ടിയൂര്‍ക്കാവ് എസ്ഐയെ സമീപിച്ചപ്പോള്‍ അവഹേളിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
സീനിയര്‍ സിറ്റിസണ്‍ ആക്ട് പ്രകാരം കേസെടുത്ത് കുറ്റക്കാര്ക്കെയിരെ നടപടിയെടുക്കുകയും, വൃദ്ധദമ്പതികള്‍ക്ക് സംരക്ഷണമൊരുക്കുകയും ചെയ്യണമെന്ന് പിന്നോക്കജന സംരക്ഷണവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: