ഹൈദരാബാദ്: രാജ്യത്തെ എറ്റവും കൂടുതല്‍ വരുമാനമുള്ള തിരുമല ക്ഷേത്രത്തില്‍ 4.5 ടണ്‍ സ്വര്‍ണ്ണ നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ഷേത്രം വകയായ 4.5 ടണ്‍ സ്വര്‍ണ്ണം നിക്ഷേപിച്ചിട്ടുള്ളതായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.
ക്ഷേത്രത്തില്‍ ഇപ്പോള്‍ സൂക്ഷിച്ചിട്ടുള്ള ബാക്കി സ്വര്‍ണ്ണം അടുത്തുതന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് മാറ്റുന്നതാണ്. നിലവില്‍ 5500 കിലോഗ്രാം സ്വര്‍ണ്ണമാണ് തിരുമല ക്ഷേത്രം നിക്ഷേപിച്ചിരിക്കുന്നത്. ഇന്നത്തെ വിലനിലവാരം അനുസരിച്ച് 1320 കോടി രൂപയാണ് ഇതിന് വിലമതിക്കുന്നത്. ഇവയുടെ പലിശയായി 80 കിലോഗ്രാം സ്വര്‍ണ്ണം എസ്ബിഐ പ്രതിവര്‍ഷം നല്‍കുന്നുമുണ്ട്.
ഭക്തജനങ്ങള്‍ സംഭാവനയായും കാണിക്കയായും അര്‍പ്പിച്ചിട്ടുള്ള സ്വര്‍ണ്ണ ബിസ്ക്കറ്റും ആഭരണങ്ങളുമാണ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇത് വര്‍ഷങ്ങളോളം ക്ഷേത്രത്തില്‍ തന്നെ സുക്ഷിച്ചിരിക്കുകയായിരുന്നു. 2010ലാണ് തിരുമലക്ഷേത്രം സ്വര്‍ണ്ണം ബാങ്കില്‍ നിക്ഷേപിക്കാന്‍ ആരംഭിച്ചത്. അതിനുശേഷം 2011ലും 2014ലുമായി രണ്ടുതവണ വീണ്ടും നിക്ഷേപം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: