തിരുവനന്തപുരം: സ്വന്തം പാര്‍ട്ടിയിലെങ്കിലും അംഗീകാരം നേടാന്‍ വേണ്ടിയാണ് രാഹുല്‍ഗാന്ധി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നതിന് നേതൃത്വം നല്‍കുന്നതെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ഒന്നരവര്‍ഷത്തിനുള്ളില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നിരവധി ജനകീയ പദ്ധതികളാണ് മുന്നോട്ടുവച്ചത്. പ്രധാനമന്ത്രി ജനങ്ങള്‍ക്കായി സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് അസംതൃപ്തരാണ്. ഇതിന്റെ ഭാഗമായാണ് പാര്‍ലമെന്റ് ബഹിഷ്കരിക്കുന്നതിന് നേതൃത്വം കൊടുക്കുന്നത്. കോണ്‍ഗ്രസിന്റെ നിലപാട് ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമാണ്.
സുഷമാ സ്വരാജിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ട് കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. തെരുവില്‍ പ്രതിഷേധിക്കുകയല്ല, പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും സ്മൃതി ഇറാനി പറഞ്ഞു.
വിമാനത്താവളത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്മൃതി ഇറാനിക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കായിരുന്നു സ്മൃതിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: