തിരുവനന്തപുരം: ബിജെപി സംഘടിപ്പിച്ച രക്ഷാബന്ധന് മഹോത്സവത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെത്തി. രക്ഷാബന്ധനോടൊപ്പം നിരവധി ഇന്‍ഷ്വറന്‍സ് പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിക്കുന്നതിനാണ് കേന്ദ്രമന്ത്രി എത്തിയത്.
കേന്ദ്രമന്ത്രിയായശേഷം ആദ്യമായാണ് സ്മൃതി ഇറാനി തിരുവനന്തപുരത്ത് എത്തുന്നത്. രാവിലെ 10 മുതല്‍ തന്നെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ താത്കാലിക ആഡിറ്റോറിയം സ്മൃതി ഇറാനിയെ കാണാനും ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമാകാനും എത്തിയവരെക്കൊണ്ട് നിറഞ്ഞു. വനിതകളായിരുന്നു ഏറെയും.
വേദിക്കുസമീപം തന്നെ മണ്ഡലം അടിസ്ഥാനത്തില്‍ രജിസ്ട്രേഷന് കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. അടല്‍ പെന്ഷന് യോജന, പ്രധാനമന്ത്രി ജന്‍ധന്‍ യോജന, പ്രധാനമന്ത്രി ബീമാ യോജന, പ്രധാനമന്ത്രി ജീവന്‍ബീമാ യോജന തുടങ്ങി പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇന്‍ഷ്വറന്‍സ് പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് കേന്ദ്രമന്ത്രി നിര്‍വഹിച്ചത്. ഇതിനായി പദ്ധതിയില്‍ ചേരുന്നതിനുള്ള അക്കൗണ്ടുകള്‍ തുടങ്ങാന്‍ വിവിധബാങ്കുകളുടെ കൗണ്ടറുകളും തുറന്നിരുന്നു.
കാനറാ ബാങ്ക്, കേരളാ ഗ്രാമീണ്‍ ബാങ്ക്, കോര്പ്പറേഷന് ബാങ്ക്, ഇന്ത്യന്‍ബാങ്ക് എന്നിവയുടെ കൗണ്ടറുകളാണ് സജ്ജീകരിച്ചിരുന്നത്. നൂറുകണക്കിന് സ്ത്രീകളാണ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാനും ചടങ്ങില്‍ പങ്കെടുക്കാനുമായി എത്തിയത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിമുഖേന രാജ്യത്താകമാനം 20 കോടി ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചുകഴിഞ്ഞു.
മഹിളാമോര്‍ച്ചാ ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും സജീവ സാന്നിദ്ധ്യം ചടങ്ങിന് മാറ്റുകൂട്ടി. യുഡിഎഫിനെയും ഇടതുപക്ഷത്തെയും നിശിതമായി വിമര്‍ശിച്ച മന്ത്രിയുടെ പ്രസംഗത്തെ സ്ത്രീകള്‍ നിറഞ്ഞ കരഘോഷത്തോടെ സ്വീകരിച്ചു. വേദിക്കരികിലെത്തിയ മന്ത്രി സദസിലിരുന്ന വികലാംഗസംഘിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറി മലയിന്‍കീഴ് വി. പ്രേമനോട് കുശലാന്വേഷണം നടത്തിയശേഷമാണ് വേദിയിലെത്തിയത്. മന്ത്രിയെ ഓണവില്ലും ഓണക്കോടിയും നല്കി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് സ്വീകരിച്ചു. തുടര്‍ന്ന് മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിമി ജ്യോതിഷും സംസ്ഥാന ജനറല്‍സെക്രട്ടറി പ്രീതാ ശ്രീധറും ചേര്‍ന്ന് ഹാരമണിയിച്ചു. രക്ഷാബന്ധന് മഹോത്സവത്തിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് രാഖി അണിയിച്ച് മന്ത്രി നിര്‍വഹിച്ചു.
ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേര്‍ന്ന വനിതകളില്‍നിന്ന് തെരഞ്ഞെടുത്ത ജയലക്ഷ്മി, കലാവതി, രാജി, ചന്ദ്രിക, ആതിര എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്താണ് മന്ത്രി ഇന്‍ഷ്വറന്‍സ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് അവര്‍ മന്ത്രിക്ക് രക്ഷാബന്ധന് കെട്ടിക്കൊടുത്തു. 500 ല്‍ കൂടുതല്‍ പേരെ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേര്‍ത്തവര്‍ക്കുള്ള ബാങ്കിന്റെ ഉപഹാരവും വിജയകുമാര്‍, കെ.കെ. കിരണ്‍ എന്നിവര്‍ക്ക് മന്ത്രിവിതരണം ചെയ്തു.
ചടങ്ങില്‍ മുന്‍ ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, സംസ്ഥാന ഉപാധ്യക്ഷന്മാരായ അഡ്വ ജോര്‍ജ് കുര്യന്, ഡോ. പി.പി. വാവ, സംസ്ഥാന വക്താവ് വി.വി. രാജേഷ്, സെക്രട്ടറിമാരായ സി. ശിവന്‍കുട്ടി, ജെ.ആര്. പത്മകുമാര്‍, രാധാമണി, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി. സുധീര്‍, മേഖലാ അധ്യക്ഷന്മാരായ വെങ്ങാനൂര്‍ സതീശ്, തോട്ടയ്ക്കാട് ശശി, ദേശീയസമിതഅംഗം കരമന ജയന്, ജില്ലാ ജനറല്‍ സെക്രട്ടറി കല്ലയം വിജയകുമാര്‍, നടന് കൊല്ലം തുളസി, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി പ്രീതാശ്രീകുമാര്, ഭാരവാഹികളായ രാധമ്മ ശശിധരന്, ഗിരിജാ അജിത്ത്, ജനകകുമാരി, ശ്രീകുമാരിഅമ്മ, സിമി ജ്യോതിഷ്, ബി. സുധര്‍മ്മ, ഗീതാബാബു, വി. വിജയകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു. വേദിയില്‍നിന്ന് മടങ്ങുന്നതിനുമുമ്പ് വികലാംഗസംഘിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറി മലയിന്‍കീഴ് വി. പ്രേമനെ രക്ഷാബന്ധന് അണിയിക്കാനും മന്ത്രി മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: