കൈകേയിയുടെ വാക്കുകള്‍ സ്ഥിതപ്രജ്ഞനായ രാമനില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. ഉടന്‍ സമ്മതം പറയുന്നു. ”ഇതില്‍ വിഷമിക്കാനൊന്നും തന്നെയില്ല. അമ്മ ഭരതനെ അഭിഷേകം കഴിക്കുക. ഞാന്‍ ഒട്ടും വൈകാതെ വനത്തിലും പോകാം. ഇക്കാര്യം എന്നോടു പറയാതെ പിതാവ് ദുഃഖിക്കേണ്ട കാര്യമില്ല. രാജ്യം രക്ഷിക്കാന്‍ ഭരതന്മതി.
രാജ്യം ഉപേക്ഷിക്കാന്‍ എനിക്കു കഴിയും. അമ്മയ്ക്ക് ഭരതനേക്കാള്‍ സ്നേഹം എന്നോടുള്ളതുകൊണ്ടാണ് ഭരതനു രാജ്യവും എനിക്കു കാടും വിധിച്ചത്. കാരണം രാജ്യഭരണം ക്ലേശമേറിയതാണ്. ദണ്ഡകവനവാസം ഏറ്റവും എളുപ്പമാണ്. അവിടെ ദേഹംമാത്രം ഭരിച്ചാല്‍ മതി. നമ്മുടെ വംശത്തിലെ ഭഗീരഥന് പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ പാതാളഗംഗയെ ഭൂമിയില്‍ കൊണ്ടുവന്നു. പൂരു തന്റെ യൗവനം പിതാവിനു നല്‍കിയിട്ട് വാര്‍ദ്ധക്യം ഏറ്റുവാങ്ങി. ഈ പാരമ്പര്യത്തില്‍പെട്ട ഞാന്‍ പിതാവിനു വേണ്ടി വനവാസം ചെയ്യാന്‍ തയ്യാറാണ്. അതിനെന്തിനു ദുഃഖിക്കണം?”
പ്രതികരിക്കാൻ ഇവിടെ എഴുതുക: