തിരുവനന്തപുരം: കേണല്‍ ഗോദവര്‍മ്മ രാജായുടെ (ജി.വി. രാജ) പേരിലുള്ള 11-ാമത് അഖിലേന്ത്യ ഫുട്ബാള്‍ ടൂര്‍ണമെന്റിന് 20 മുതല്‍ സപ്തംബര്‍ ആറു വരെ തിരുവനന്തപുരം വേദിയാകും. യൂണിവേഴ്സിറ്റി സ്റ്റേഡിയം, പോലീസ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ മത്സരങ്ങളെന്ന് സംഘാടകര്‍.
ബിഎസ്എഫ് ജലന്തര്‍, ഡിഎസ്കെ പൂനെ, എയര്‍ ഇന്ത്യാ മുംബൈ, എംആര്‍സി വെല്ലിംഗ്ടണ്‍, ഇന്ത്യന്‍ നേവി, വെസ്റ്റേണ്‍ റെയില്‍വേ മുംബൈ, നാഗ്പൂര്‍ എഫ്സി തുടങ്ങി രാജ്യത്തെ പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കും. വിവിധ ടീമുകളില്‍ ലോകോത്തര താരങ്ങളും ബൂട്ടണിയും.
ഗ്യാലറിയില്‍ 30 രൂപയും, കസേരയ്ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതോടൊപ്പം വനിതാ ഫുട്ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കും. സിനിമാ, മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഫുട്ബോള്‍ മത്സരങ്ങള്‍ നടത്തി ഇതില്‍ നിന്നു ലഭിക്കുന്ന തുക ആര്‍സിസിക്ക് നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. 198ല്‍ ഗ്യാലറി ദുരന്തത്തെത്തുടര്‍ന്ന് നിലച്ചുപോയ ഫുട്ബാള്‍ മാമാങ്കം കാല്‍നൂറ്റാണ്ടിനു ശേഷം 2010ലാണ് വീണ്ടും ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: