കോഴിക്കോട്: പ്രഥമ കേരള ബാഡ്മിന്റണ്‍ ലീഗ് കോഴിക്കോട്ട്. കേരള ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ ഒമ്പത് വരെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങളെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യയിലെ ആദ്യത്തെ മത്സരമെന്ന പ്രത്യേകതയും ഇതിനുണ്ട്. പുതിയ പ്രതിഭകളെ കണ്ടെത്താനും വളര്‍ത്താനും നിലവിലുള്ള താരങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ നല്‍കാനും ടൂര്‍ണമെന്റിലൂടെ കഴിയുമെന്നു പ്രതീക്ഷ. ആകെ 12 ലക്ഷം രൂപ സമ്മാനമായി നല്‍കും. നഗരത്തിന് പുറമെ ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്കുകൂടി പങ്കാളിത്തം നല്കുന്ന തരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍.
രാജ്യാന്തര ചാമ്പ്യന്‍ഷിപ്പായ സുദിര്‍മാന്‍ കപ്പ് മാതൃകയിലായിരിക്കും ടൂര്‍ണമെന്റ്. സംസ്ഥാനത്തെ ആറു മേഖലകളാക്കി തിരിച്ച് ടീമുകള്‍ക്ക് രൂപം നല്‍കും. പത്തു പേര് അംഗങ്ങളായ ടീമില്‍ 5 പേര് പെണ്‍കുട്ടികള്‍. പങ്കെടുക്കുന്ന രണ്ടു ടീമുകളെ രണ്ടു വിഭാഗമായി തിരിച്ച് ഓരോ വിഭാഗത്തിനും ലീഗ് അടിസ്ഥാനത്തില്‍ മത്സരം.
സെമിഫൈനല്‍ മുതല്‍ നോക്കൗട്ട് രീതിയില്‍. കേരള ബാഡ്മിന്റന്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേരളീയരായ കളിക്കാര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാനാകു. ബാഡ്മിന്റണ്‍ ഇടത്തരക്കാരിലേക്ക് കൊണ്ടുവരാനും ഈ രംഗത്ത് കൂടുതല്‍ പ്രൊഫണലിസം ഏര്‍പ്പെടുത്തുവാനും ടൂര്‍ണമെന്റിലൂടെ ലക്ഷ്യം. ആഗസ്റ്റ് 10ന് ഉച്ചയ്ക്ക് മൂന്നിന് മത്സരത്തിന്റെ ലോഗോ പ്രകാശനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, വെബ്സൈറ്റ് ഉദ്ഘാടനം എ. പ്രദീപ് കുമാര്‍ യും നിര്‍വഹിക്കുമെന്നും ഭാരവാഹികള്‍.
എ. വത്സലന്‍, എസ്. മുരളീധരന്, പി.എം. മുസമ്മിന്‍, ശശീന്ദ്രന്, രമേശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: