കൊളംബോ: ഇന്ത്യ-ശ്രീലങ്ക ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന് സന്നാഹ മത്സരം സമനിലയില്‍. അവസാന ദിവസം ജയിക്കാന്‍ 411 റണ്‍സ് വേണ്ടിയിരുന്ന ലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ നില്‍ക്കെ മത്സരം അവസാനിപ്പിച്ചു. സ്കോര്‍: ഇന്ത്യ – 351, 180, പ്രസിഡന്റ്സ് ഇലവന് – 121, 200/6.
അവസാന ദിവസം മൂന്നു വിക്കറ്റിന് 112 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യന്‍ ഇന്നിങ്സ് വേഗത്തില്‍ അവസാനിച്ചു. തലേന്ന് ക്രീസിലുണ്ടായിരുന്ന ചേതേശ്വര്‍ പൂജാരയും (31), കെ.എല്‍. രാഹുലും (47) ഇന്നലെ ബാറ്റിങ്ങിനിറങ്ങിയില്ല. അജിങ്ക്യ രഹാനെ ബാറ്റ് ചെയ്യാന്‍ എത്തിയുമില്ല.
രണ്ടാമിന്നിങ്സ് തുടങ്ങിയ ലങ്ക ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ക്കണ്ടു. ഓപ്പണര്‍ കൗശല്‍ സില്‍വയുടെയും (83 നോട്ടൗട്ട്), ഉപുല്‍ തരംഗയുടെയും (52) അര്‍ധശതകങ്ങളാണ് ലങ്കയെ രക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: