തൃശൂര്‍: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആനകളിലൊന്നായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഭക്ഷണത്തില്‍ ബ്ലേഡ് മുറിച്ചിട്ട് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഒന്നാം പാപ്പാന് ഷിബു ഭക്ഷണം ഉരുളയാക്കി കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാലുകഷണം ബ്ലേഡുകള് ചോറില്‍ കണ്ടത്.
ചോറ് കുഴക്കുന്നതിനിടെ പാപ്പാന്റെ കൈ മുറിഞ്ഞിട്ടുണ്ട്.
ബ്ലേഡ് ആരാണ് ഭക്ഷണത്തില്‍ ചേര്‍ത്തതെന്ന് വ്യക്തമല്ല. ആനയെ കൊല്ലാന്‍ ശ്രമം നടന്നുവെന്ന വിവരം പുറത്തുവന്നതോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ നൂറുകണക്കിന് ആരാധകര്‍ സ്ഥലത്തെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
സംഭവത്തിന് പിന്നിലെ ഉത്തരവാദികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഇന്ന് മൃഗഡോക്ടര്‍മാരുടെ വിദഗ്ദ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തും. പേരാമംഗലം പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: