ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു.മൂന്നു സൈനികര്‍ക്ക് പരുക്കേറ്റു.ബഷീര്‍ അഹമ്മദ് എന്ന സൈനികനാണ് മരിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ കുപ്വാരയിലെ താംഗ്ധര്‍ സെക്ടറിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.അതേസമയം നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയ സൈനികനാണ് വെടിയേറ്റ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആയുധങ്ങളുമായി ആറ് ഭീകരരാണ് നിയന്ത്രണ രേഖയിലൂടെ ശനിയാഴ്ച രാത്രി നുഴഞ്ഞ് കയറിയത്. തീവ്രവാദികളെ സൈന്യം കണ്ടെത്തിയതോടെ ശക്തമായ ഏറ്റുമുട്ടലുണ്ടായി.
കഴിഞ്ഞ കുറച്ചുദിവസമായി അതിര്‍ത്തി ഗ്രാമങ്ങള്‍ക്കു നേരെ പാക്കിസ്ഥാന് വെടിവയ്പ് തുടരുകയാണ് ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു.രാജ്യത്ത് ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സൈന്യം കനത്ത ജാഗ്രത പാലിക്കുന്നതിനിടെയാണ് വീണ്ടും നുഴഞ്ഞുകയറ്റവും വെടിവെപ്പും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: