റാഞ്ചി: ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ജാര്‍ഖണ്ഡിലെ ഗ്രാമത്തില്‍ അഞ്ച് സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ 27 പേര് അറസ്റ്റില്‍. ഗ്രാമത്തില്‍ തന്നെയുള്ള അഞ്ചുയുവാക്കളാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം റാഞ്ചിയിലെ മന്ദാര് ബ്ലോക്കിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം.32 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് വടികളും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് നാട്ടുകാര്‍ കൊലപ്പെടുത്തിയത്.
സ്ത്രീകളുടെ മൃതദേഹം ചാക്കിലാക്കി ഗ്രാമത്തിനു പുറത്ത് ചതുപ്പില്‍ എറിയുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നു ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. സംഭവത്തെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അപലപിച്ചു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് നേരത്തെയും ഇവിടെ നിരവധി പേരെ കൊലപ്പെടുത്തിയിട്ടുണ്ട്.
2001 മുതല്‍ 400 സ്ത്രീകളെയാണ് ജാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദമാരോപിച്ച് കൊലപ്പെടുത്തിയത്. 2000നും 2012നുമിടയില്‍ രാജ്യത്താകെ 2097 പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടതെന്നാണ് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: