ന്യൂദല്‍ഹി: ഭാരതത്തിലെ മുസ്ലിം സ്ത്രീകളില്‍ ഭൂരിഭാഗവും തലാഖ് എന്ന വിവാഹമോചന രീതിക്ക് എതിരെന്ന് സര്‍വെ. ബഹുഭാര്യത്വത്തിന് തങ്ങള്‍ എതിരാണെന്നും ഇവര്‍ തുറന്ന് സമ്മതിക്കുന്നു. ഭാരതീയ മുസ്ലിം മഹിള അന്ദോളന് എന്ന സംഘടന രാജ്യവ്യാപകമായി നടത്തിയ സര്‍വെയിലാണ് ഇക്കാര്യം പുറത്തുവന്നത്.
88.3 ശതമാനം സ്ത്രീകളും പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന രീതിയെ അനുകൂലിക്കുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 92.1 ശതമാനം സ്ത്രീകളും ജീവനാംശമില്ലാത്ത ഏകപക്ഷീയമായ മൊഴിചൊല്ലലിനെ ഇഷ്ടപ്പെടുന്നില്ല. 1.2 ശതമാനം സ്ത്രീകള്‍ ബഹുഭാര്യത്വത്തിനെ എതിര്‍ക്കുന്നു. 4500 സ്ത്രീകളെയാണ് സര്‍വെയ്ക്കായി തെരഞ്ഞെടുത്തത്. ഇതില്‍ 78.7 ശതമാനം സ്ത്രീകളും വീട്ടമ്മമാരാണ്. ഇവരില്‍ 73.1 ശതമാനം പേരുടെയും വാര്‍ഷിക വരുമാനം 50,000 രൂപയില്‍ താഴെയാണ്.
55.3 ശതമാന സ്ത്രീകളും വിവാഹിതരായിരിക്കുന്നത് 18 വയസ്സിന് മുമ്പാണ്. 53.2 ശതമാനവും ഗാര്‍ഹിക പീഡനത്തിന് സ്ഥിരം വിധേയരാകുന്നവരാണെന്നും സര്‍വെ തെളിയിക്കുന്നു.88.3 % സ്ത്രീകളും ഒന്നാം ത്വലാഖ് അഥവാ തലാഖ് ഇ അഹ്സാന് ചൊല്ലലിനെ അനുകൂലിക്കുന്നവരാണ്. അതായത് ഒന്നാം തലാഖ് ചൊല്ലിയാലും ഭര്‍ത്താവിന് ഭാര്യയെ കൂടെ നിര്‍ത്താം. പക്ഷെ ലൈംഗിക ബന്ധം പാടില്ല. 88.9 ശതമാനം സ്ത്രീകള്‍ക്കു മൊഴിചൊല്ലപ്പെട്ട ശേഷം കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ 95.6 ശതമാനവും കുട്ടികളുടെ ജീവിതച്ചെലവിനായി മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം പ്രതീക്ഷിക്കുന്നു.
സര്‍വെയില്‍ പങ്കെടുത്ത 75.5 ശതമാനവും പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറഞ്ഞത് 18 വയസ്സെങ്കിലും ആക്കണമെന്ന അഭിപ്രായക്കാരാണ്. അതുപോലെ ആണ്‍കുട്ടികളുടെ വിവാഹപ്രായം 21 ല്‍ നിന്ന് ഉയര്‍ത്തണമെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. മുസ്ലീം സ്ത്രീയുടെ ജീവിതത്തെ കുറിച്ചുള്ള യഥാര്‍ത്ഥ അവസ്ഥയാണ് ഈ സര്‍വെ വരച്ചിടുന്നതെന്നാണ് ഭാരതീയ മുസ്ലിം മഹിള ആന്ദോളന് സ്ഥാപകയായ നൂര്ജഹാന് സഫിയ നിയാസ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: