ന്യൂദല്‍ഹി: പാക്കിസ്ഥാന് പൗരന്മാരായ ഒന്‍പതു മത്സ്യത്തൊഴിലാളികളെ ഭാരതം മോചിപ്പിച്ചു.
വിവിധ ഭാരത ജയിലുകളിലായി കഴിഞ്ഞിരുന്ന ഇവരെ പഞ്ചാബിലെ വാഗാ അതിര്‍ത്തിയില്‍ വച്ചു ബിഎസ്എഫ് പാക്കിസ്ഥാന് സൈനികര്‍ക്കു കൈമാറിയതായി പാക്കിസ്ഥാന് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
മോചിതരായ ഒന്‍പതു പേരും വിവിധ ജയിലുകളില്‍ അവരുടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയവരാണ്.
കഴിഞ്ഞയാഴ്ച ഭാരതീയരായ 163 തടവുകാരെ പാക്കിസ്ഥാന് സര്‍ക്കാരും മോചിപ്പിച്ചിരുന്നു. അറബിക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റത്തിന് ഇരുരാജ്യങ്ങളിലെ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടവിലാക്കുന്നതു സ്ഥിരംസംഭവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: