യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കരുതെന്നാണ് സിപിഎമ്മും മറ്റുചില ഇടതരും ആവശ്യപ്പെട്ടത്. സദ്ദാം ഹുസ്സൈന്റെ മരണത്തില്‍ അമേരിക്കക്കെതിരായ നിലപാടെടുത്തപോലെ മുസ്ലിംകളുടെ കുറച്ചുവോട്ട് കൈക്കലാക്കാനുള്ള മോഹമായല്ലാതെ, മറ്റൊന്നും ഇതില്‍ കാണേണ്ടതില്ല.
മുംബൈയില്‍ നടന്നതുപൊലൊരു സംഭവം കമ്യൂണിസ്റ്റ് രാഷ്ട്രത്തിലാണ് നടന്നിരുന്നതെങ്കില്‍ മേമനെപ്പോലെ ഒരാള്‍ ഇത്രയും കാലം ജീവിച്ചിരിക്കപോലും ഇല്ലായിരുന്നു!
2001 ജനുവരിയില്‍ ചൈനയില്‍ നടന്ന സംഭവം സിപിഎംകാരും അവരുടെ കൂട്ടാളികളും ഓര്‍ക്കുന്നത് നന്നായിരിക്കും. ‘ചീനയില്‍ മുസ്ലിം ഭീകരവാദിനേതാവിന് വധശിക്ഷ’ എന്ന ശീര്‍ഷകത്തില്‍ 2001 ജനുവരി 13-ലെ ‘മാതൃഭൂമി’ പത്രത്തില്‍ വന്ന വാര്‍ത്ത മാര്‍ക്സിസ്റ്റ്കാരുടെ അറിവിലേക്കായി ഇവിടെ പകര്‍ത്താം.
”ഭീകരപ്രവര്‍ത്തന കുറ്റത്തിന് ഇസ്ലാമിക വിഘടനവാദി നേതാവിനെ വധശിക്ഷക്ക് വിധേയനാക്കി. ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ നേതാവ് അലൈര്ക്കന് അബ്ദുള്ളയെയാണ് വധിച്ചത്. ഈ സംഘത്തില്‍പ്പെട്ട പത്തുപേര്‍ക്ക് തടവ് ശിക്ഷ വിധിച്ചിട്ടുമുണ്ട്. സിയാങ് പ്രവിശ്യയില്‍ ഭീകര പ്രവര്‍ത്തനം ആസൂത്രണം ചെയ്തെന്നാണ് അബ്ദുള്ളയുടെ പേരിലുള്ള കുറ്റം. ഇയാളുടെ നൂറ്റിപതിമൂന്ന് അംഗ സംഘം ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നെന്ന് പ്രവിശ്യയുടെ ജനകീയ കോടതി പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെയും രാജ്യസ്നേഹികളായ മതവിശ്വാസികളെയും വധിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തി. ചൈനയില്‍ സര്‍ക്കാരിന്റെ അംഗീകാരമുള്ള പള്ളികളില്‍ അധികൃതരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ആരാധന നടത്തുവാന്‍ പാടുള്ളു. ഇത്തരം പള്ളികളില്‍ ആരാധന നടത്തുന്നവരെയാണ് ‘രാജ്യസ്നേഹികളായ വിശ്വാസികള്‍’ എന്നു പറയുന്നത്.”
ചൈനയുടെ ഈ നടപടിയില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ പ്രതിഷേധിച്ചതായി കേട്ടറിവില്ല. ടിയാനന്മെന് സ്ക്വയറില്‍ ആയിരക്കണക്കിനാളുകളെ ടാങ്ക് കയറ്റി കൊന്നതിലും സിപിഎം നേതൃത്വം പ്രതിഷേധിച്ചിട്ടില്ല!
മൂപ്പില്‍ ദാസന്, പന്തീരാങ്കാവ്, കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: